മുഹമ്മ: മാരാരിക്കുളം പോലീസ് സ്റ്റേഷനുപിന്നില്‍ നിര്‍വീര്യമാക്കാതെ ചാക്കില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. നിര്‍മാണ ശാലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം വെടിമരുന്നാണ് കഴിഞ്ഞ വിഷുവിന് പലയിടങ്ങളില്‍ നിന്നായി പോലീസ് പിടികൂടിയത്.
അതിശക്തമായ ചൂടില്‍ സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിയ്ക്കാന് ഇടയുള്ളതിനാല്‍ പോലീസുകാര്‍ അടക്കമുള്ളവര്‍ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. വെടിമരുന്നുകള്‍ നിര്‍വീര്യമാക്കുന്ന വിദഗ്ധര്‍ ചെന്നൈയിലും എറണാകുളത്തുമാണ് ഉള്ളത്. കൊല്ലം പരവൂരില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സാഹചര്യത്തില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ പിടികൂടുന്നവ ഇതോടൊപ്പം സൂക്ഷിക്കേണ്ടി വരുന്നതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ നിര്‍വീര്യമാക്കാന്‍ കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദഗ്ധര്‍ എത്താത്തതാണ് സ്ഫോടക വസ്തു നിര്‍വീര്യമാക്കാന്‍ പറ്റാത്തതാണെന്നാണ് പോലീസ് ഭാഷ്യം.
തുറവൂരില്‍ നിരോധിത
വെടിമരുന്നും പടക്കവും പിടികൂടി
തുറവൂര്‍: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറവൂര്‍, കുത്തിയതോട് പ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാപകമായി നിരോധിത വെടിമരുന്നും പടക്കശേഖരവും പിടികൂടി. നിരോധിത പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ള രാസവസ്തുക്കളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. പോലീസ് റെയ്ഡ് ഉണ്ടാവുമെന്ന് ഭയന്ന് വിജനമായ പറമ്പുകളിലും കുറ്റിക്കാടുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു പടക്കശേഖരങ്ങള്‍. അരൂര്‍,കുത്തിയതോട് സ്റ്റേഷനുകളിലെ പോലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രദേശങ്ങളിലെ നിരവദി വീടുകളില്‍ കുടില്‍ വ്യവസായം പോലെ പടക്ക നിര്‍മ്മാണം നടത്തുന്നുണ്ട്. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമാണ് ലൈസന്‍സുളളത്. വിഷു പ്രമാണിച്ച് വന്‍ പടക്കശേഖരമാണ് ഇവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: