മാരാരിക്കുളം: ഹൃദ് രോഗ ബാധിതനായി കര്‍ഷകനായ ഭര്‍ത്താവ് രോഗശയ്യയിലായപ്പോള്‍ കൃഷി ഏറ്റെടുത്ത വീട്ടമ്മയ്ക്ക് നൂറുമേനി വിളവ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കുഞ്ഞാറുപറമ്പ് വീട്ടില്‍ പൊന്നമ്മ(60)യാണ് പാടത്ത് ഇടവിളകൃഷി നടത്തി നേട്ടമുണ്ടാക്കിയത്. ഭര്‍ത്താവ് കെ.പി. ഭാസുരന്‍(65) നൂറ്റുപാറ പാടത്തെ കര്‍ഷകനാണ്. അദ്ദേഹം നൂറ്റുപാറ കര്‍ഷക സംഘം ഭാരവാഹിയുമാണ്.
ഇത്തവണ കൊയ്ത്ത് കഴിഞ്ഞ് ഇടവിളയായി പച്ചക്കറികൃഷി തുടങ്ങിയപ്പോള്‍ ഭാസുരന്‍ ഹൃദ്രോഗം ബാധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകണം. കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയില്‍ അങ്കണവാടി റിട്ട. ജീവനക്കാരിയായ പൊന്നമ്മ കൃഷി ഏറ്റെടുക്കുകയായിരുന്നു. ഭര്‍ത്തവിന്റെ രോഗ ശുശ്രൂഷയ്ക്കൊപ്പം കൃഷിയും തുടര്‍ന്നു. അയല്‍വാസിയായ പ്ലസ്ടു വിദ്യാര്‍ത്ഥി കുഞ്ഞാറുവെളി ആതിരയെ സഹായത്തിന് കിട്ടി.
വെള്ളരി, മത്തന്‍, ഇളവന്‍, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരു ഏക്കറില്‍ ജൈവ വളം മാത്രം ഉപയോഗിച്ച് ജൈവ കീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ഭര്‍ത്താവിന്റെ ഉപദേശപ്രകാരം കൃഷി നടത്തിയപ്പോള്‍ നൂറുമേനി വിളവ് കിട്ടി. കഞ്ഞിക്കുഴി പിഡിഎസ്സിലാണ് പച്ചക്കറി വില്പനയ്ക്കായി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: