ശ്രീരാമന് വില്ലുകുലച്ചപ്പോള്‍ ലോകമാകെ ഭയന്നു. ഭൂമി കുലുങ്ങി. സൂര്യന് മങ്ങി. എല്ലാവര്ക്കും കണ്ണില്‍ ഇരുട്ടുകയറി. തിരമാലകള്‍ ക്ഷോഭിച്ച് ആകാശത്തോളമുയര്‍ന്നു. സമുദ്രം പേടിച്ചുവിറച്ചു. ദിവ്യരൂപമെടുത്ത് ശ്രീരാമനു മുന്നില്‍ പ്രത്യക്ഷനായി. ”എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ രാമ, തിലോകീപതേ, രാവണാരേ, രമാപതേ രക്ഷിക്കണേ” എന്നുപറഞ്ഞുകൊണ്ട് അനേകം രത്നങ്ങളും മുത്തുകളും പവിഴങ്ങളുമൊക്കെ കാല്ക്കല്വച്ച് നമസ്കരിച്ചു. എന്നിട്ടുപറഞ്ഞു : ഹേ ഭഗവന്‍, അങ്ങ് എല്ലാറ്റിനേയും മായകൊണ്ടു നിര്‍മ്മിച്ചതിനാല്‍ ജഡസ്വഭാവമാണ് ഉള്ളത്. എന്നെയും ജഡമായിത്തന്നെയാണ് സൃഷ്ടിച്ചത്.
അതു സൃഷ്ടിച്ച സ്വഭാവത്തെ ആര്‍ക്കെങ്കിലും മാറ്റാന്‍ കഴിയുമോ? ഹേ രഘുനന്ദന, ഭൂതങ്ങള്‍ താമസാഹങ്കാരത്തില്‍ നിന്നാണ് ഉണ്ടായത്. അതിനാല്‍ തമോരൂപമായ ജഡത്വം ജന്മനാ ഉണ്ട്. ഹേ പ്രഭോ, അങ്ങ് നിര്‍ഗുണനും നിരാകാരനുമാണ്. എന്നാലും മായാഗുണങ്ങളെ അംഗീകരിച്ചതിനാല്‍ വിരാട് പുരുഷനായി. വിരാട് പുരുഷനില്‍നിന്നും ദേവാദികളുണ്ടായി. അതിനൊക്കെയുപരി അങ്ങ് സര്‍വത്തിലും വ്യാപിച്ച് എല്ലാറ്റിനും ഏകകാരണമായ പരബ്രഹ്മമായിത്തീര്ന്നു.
സത്യഗുണത്തില്നിന്നും ദേവകളും രജോഗുണത്തില്‍നിന്നും പ്രജാപതിമാരും തമോഗുണത്തില്‍നിന്നും രുദ്രനുമുണ്ടായി. ലീലാമാനുഷനായി മായാഗുണങ്ങളോടുകൂടി മനുഷ്യവേഷം ധരിച്ചിരിക്കുന്ന മോക്ഷദനായ അങ്ങയെ മൂഢനായ ഞാനെങ്ങനെ തിരിച്ചറിയാനാണ്? ഉത്തമന്മാരുടെ ഹിതമനുസരിച്ചുള്ള ശിക്ഷകൊണ്ടേ മുര്ഖന്മാര് സന്മാര്ഗം പഠിക്കൂ. ദുഷ്ടപശുവിനെ വടികൊണ്ട് ശിക്ഷിക്കുന്നതുപോലെ ദുഷ്ടരെ അനുസരിപ്പിക്കുന്നത് അവിടെത്തെ ധര്‍മ്മമാണ്. ശരണീയനും ഈശ്വരനുമായ അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു.
ശ്രീരാമചന്ദ്ര പ്രഭോ, അഭയമരുളിയാലും. അങ്ങേക്ക് ലങ്കയിലേക്ക് ഞാന്‍ മാര്‍ഗം തന്നുകൊള്ളാം.”
ശ്രീരാമന് ധ്യാനിച്ചിട്ട് വരുണന് പ്രത്യക്ഷനായില്ല എന്നുപറയുന്നതിനെക്കാള്‍ സമുദ്രം പ്രത്യക്ഷമായില്ലയെന്നു പറയുന്നത് കൂടുതല്‍ സാംഗത്വം. വരുണന് ദേവനാണ്. ജഡസ്വഭാവിയല്ല. സത്യഗുണിയാണ്. സമുദ്രം തമോഗുണിയാണ്. ജഡസ്വഭാവിയുമാണ്. രാമനോടുള്ള പ്രാര്‍ത്ഥനയില്‍ അതു വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: