കാസര്‍കോട്: ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് ഉദുമ. ബിജെപിയുടെ കരുത്തനായ സാരഥിയും ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്തിനെ നേരിടുന്നത് യുഡിഎഫിലെ കെ.സുധാകരനും, സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എയായ കെ.കുഞ്ഞിരാമനുമാണ്. മണ്ഡലത്തില്‍ താമസക്കാരനും സുപരിചിതനുമായ കെ.ശ്രീകാന്തിന്റെ രംഗപ്രവേശത്തോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി ഉദുമ മാറി.
കണ്ണൂരില്‍ തനിക്ക് നിലനില്‍പ്പില്ലെന്ന് കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പോടെ മനസ്സിലാക്കിയ സുധാകരന് പി.കെ.രാഗേഷെന്ന വിമതനെ പേടിച്ച് ഉദുമയിലേക്ക് കളം മാറിച്ചവിട്ടുകയായിരുന്നു. കാസര്‍കോട് താലൂക്കിലെ ബേഡഡുക്ക, ചെമ്മനാട്, ദേലംപാടി, കുറ്റിക്കോല്‍, മുളിയാര്‍, എന്നീ പഞ്ചായത്തുകളും ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പളളിക്കര, പുല്ലൂര്‍പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളുമാണ് ഉദുമ മണ്ഡലത്തില്‍. മുളിയാര്‍ പഞ്ചായത്ത് കാസര്‍കോട് നിന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെയുണ്ടായിരുന്ന അജാനൂര്‍ പഞ്ചായത്ത് കാഞ്ഞങ്ങാട്ടേക്ക് മാറ്റി.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 24884 വോട്ട് ബിജെപിക്ക് ഉദുമയില്‍ ലഭിച്ചപ്പോള്‍ 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് 25651 വോട്ടുകളായി ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ദേലംപാടി, ചെമ്മനാട്, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ മൂന്ന് വീതവും, മൂളിയാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളില്‍ ഓരോ സീറ്റ് വീതവും ബിജെപിക്ക് ലഭിച്ചിരുന്നു. 1977ല്‍ നിലവില്‍ വന്ന ഉദുമ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തെരഞ്ഞെടുപ്പ് ചൂട് മണ്ഡലത്തെ ഇളക്കി മറിച്ചിരുന്നു. അന്ന് ജനസംഘം നേതാവായിരുന്ന കെ.ജി.മാരാര്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണിത്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍ കെ ബാലകൃഷ്ണന് കഷ്ടിച്ച് 3545 വോട്ടിന് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ മറ്റ് എല്ലാ പാര്‍ട്ടികളും ചേര്‍ന്നു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു ലോക്ദള്‍.
80ല്‍ എന്‍.കെ.ബാലകൃഷ്ണനെ സിപിഎമ്മിലെ കെ.പുരുഷോത്തമന് 5020 വോട്ടിനു തോല്‍പ്പിച്ചു. 82 ല്‍ ഇടതു സ്വതന്ത്രന് എം.കുഞ്ഞിരാമന് നമ്പ്യാര്‍ മുസ്ലീം ലീഗിലെ പി.മുഹമ്മദ് കുഞ്ഞിയെ 6619 വോട്ടിനു പരാജയപ്പെടുത്തി. 85ല്‍ കുഞ്ഞിരാമന് നമ്പ്യാര്‍ സിപിഎം സൗഹൃദം ഉപേക്ഷിച്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ സിപിഎമ്മിലെ പുരുഷോത്തമന് 816 വോട്ട് ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 87ല്‍ കോണ്‍ഗ്രസിലെ കെ.പി.കുഞ്ഞിക്കണ്ണന് കെ.പുരുഷോത്തമനെ 7845 വോട്ടിനുതോല്പ്പിച്ചു. 91ല്‍ പി.രാഘവന് കെ.പി.കുഞ്ഞിക്കണ്ണനെ 957വോട്ടിനു കീഴടക്കി. 96ല്‍ കുഞ്ഞിക്കണ്ണനെ 10395 വോട്ടിനാണ് രാഘവന് തോല്‍പ്പിച്ചത്.
2001 ല്‍ സിപിഎമ്മിലെ കെ.വി.കുഞ്ഞിരാമന് കോണ്‍ഗ്രസിലെ സി.കെ.ശ്രീധരനെ 9724 വോട്ടിനും 2006ല്‍ കുഞ്ഞിരാമന് കോണ്‍ഗ്രസിലെ പി ഗംഗാധരന് നായരെ 27, 294 വോട്ടിനും തോല്‍പ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.കുഞ്ഞിരാമന് നിലവില്‍ ഡിസിസി പ്രസിഡണ്ടായ കോണ്‍ഗ്രസിലെ അഡ്വ.സി.കെ.ശ്രീധരനെ 11, 380 വോട്ടിനു തോല്‍പ്പിച്ചു.
2011ല്‍ ബിജെപി യുടെ സുനിതാ പ്രശാന്തിന് 13073 വോട്ട് ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇടതു സ്ഥാനാര്‍ത്ഥിയെക്കാള്‍ 835 വോട്ടു കൂടുതല്‍ ലഭിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13073വോട്ട് ലഭിച്ച ബിജെപിക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 24884 വോട്ട് കിട്ടി. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ 25, 651 വോട്ട് ലഭിച്ചു.
മൂളിയാല്‍ ബാവിക്കര ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരമായി വര്‍ഷാവര്‍ഷം താല്‍ക്കാലിക തടയണ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സ്ഥിരം തടയണയെന്ന ജനങ്ങളുടെ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കരാറുകാരുമായി ചേര്‍ന്ന് താല്‍ക്കാലിക തടയണ വര്‍ഷാവര്‍ഷം നിര്‍മ്മിക്കുന്നത് എംഎല്‍എമാര്‍ക്ക് കമ്മീഷന് കിട്ടാനാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. കുണിയയില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ കോളേജിന് ഇത് വരെ സ്വന്തമായ കെട്ടിടം നിര്‍മ്മിച്ചിട്ടില്ല. കുറ്റിക്കോല്‍ ബന്തടുക്ക പിഎച്ച്സി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. സിപിഎം ഭരണകാലത്ത് കൊട്ടിഘോഷിച്ച് ആരംഭിച്ച ഉദുമ സ്പിന്നിംഗ് മില്‍ പൂട്ടിയിട്ട് വര്‍ഷങ്ങളായി. തൊഴിലാളി പാര്‍ട്ടിയെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഇടതു പക്ഷത്തിന് മണ്ഡലത്തില്‍ സ്വന്തം എംഎല്‍എയുണ്ടായിട്ട് പോലും അത് ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
ത്രിതല പഞ്ചയത്ത് തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്റെ കൂടെ നിഴലായി നടന്ന പലരെയും വിമതനായി രംഗപ്രവേശം ചെയ്ത പി.കെ.രാേേഗഷ് പരാജയപ്പെടുത്തിയ ഞെട്ടലാണ് അദ്ദേഹത്തെ കണ്ണൂരില്‍ നിന്നും ഉദുമയിലേക്ക് വണ്ടി കയറാന്‍ പ്രേരിപ്പിച്ചതെന്ന് അണികള്‍ തന്നെ പറയുന്നു. സുധാകരന് തന്നെയാണ് രാഗേഷിനെ രാഷ്ട്രീയ ചതുരംഗ കളരിയില്‍ ഇറക്കിവളര്ത്തിയെടുത്തതെന്ന് മറ്റൊരു കഥ. സിപിഎം കോട്ടകളെന്ന് അവകാശപ്പെടുന്ന ബേഡകം, കുറ്റിക്കോല്‍, തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ഉദുമ. പക്ഷെ കുറച്ച് നാളുകളായി ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മണ്ഡലത്തില്‍ വേണ്ടത്ര വേരോട്ടമില്ല. ഇടത് വലത് മുന്നണികള്‍ വിട്ട് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മാറി മാറി ഭരിച്ചിട്ടും മണ്ഡലത്തെ വികസന പിന്നോക്കാവസ്ഥയിലേക്ക് നയിച്ച ഇടത് വലത് മുന്നണികള്‍ക്കെതിരെ വോട്ടിലൂടെ പ്രതികരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഉദുമയിലെ വോട്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: