എസ്ഥിതപ്രജ്ഞന് ഒരൊറ്റ ഇന്ദ്രിയത്തേയും കീഴടക്കാന്‍ വിട്ടു പോകരുത്. അംബരീഷ മഹാരാജാവിനെപ്പോലെ എല്ലാഇന്ദ്രിയങ്ങളേയും
ഭഗവത്സേവനമെന്ന ആത്മീയ പ്രവര്‍ത്തനത്തില്‍ തന്നെ നിയോഗിക്കണം.
ഏറ്റവും അപകടകാരി കണ്ണാണ്. ആദ്യത്തേത് ചെവിയാണ്. ചെവികൊണ്ട് ഭൗതീക വിഷയങ്ങളെ അത്ഭുതത്തോടെ കേള്‍ക്കുന്നു. കണ്ണ് കാണാന്‍ കൊതിക്കുന്നു. പിന്നെ നാക്ക് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. കാലുകള്‍ അവയുടെ സമീപത്തേയ്ക്ക് ചെല്ലാനും കൈകള്‍ തൊടാനും വെമ്പുന്നു. എന്തു ചെയ്യും? എങ്ങോട്ടുനോക്കിയാലും ഭഗവാന്റെ വിവിധ രൂപഭാവങ്ങളിലുള്ള വിഗ്രഹങ്ങളോ, ചിത്രങ്ങളോ മാത്രം കാണും വിധം ഗൃഹത്തില്‍ ക്രമീകരണം ഉണ്ടാവണം. ഭഗവാന്റെ കഥകളും ലീലകളും നാമങ്ങളും കേള്‍ക്കാനുള്ള സംവിധാനമുണ്ടാവണം. ഭഗവത് ഭക്തന്മാരുമായി കൂടിച്ചേരാനും അവരെ പൂജിക്കാനും, ഭഗവദ് പരമായി സംവദിക്കാനള്ളപരിശ്രമവും സന്ദര്ഭങ്ങളുമുണ്ടാക്കണം. ഭഗവദ് പ്രതിഷ്ഠയുള്ള പുണ്യക്ഷേത്രങ്ങളിലേയ്ക്കുമാത്രം നടക്കാനുള്ള പരിശീലനം കാലുകള്ക്കുകൊടുക്കണം. ഭഗവാന് നിവേദിച്ച പ്രസാദം മാത്രമേകഴിക്കൂ. എന്ന വ്രതം നാവിനും കൊടുക്കണം.
ഇല്ലങ്കിലോ? ഒഴുക്കു നദിയിലൂടെ തോണി തുഴഞ്ഞു യാത്രക്കാരെ അക്കരെ എത്തിക്കാന്ശ്രമിക്കുന്ന നാവികന്റെ കണ്ണുകള്‍ ഒരുയുവതിയുടെ സൗന്ദര്യത്തിലേയ്ക്കു തിരിഞ്ഞുപോയി! എല്ലാം കഴിഞ്ഞു. തോണിയും യാത്രക്കാരനും നാവികനും ചുഴിയില്‍ താണുപോയി.”വായുര്‍ന്നാവമിവാംഭസി” -അതുകൊണ്ട് അശ്രദ്ധയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: