ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം. പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. നാലാം മിനിറ്റില്‍ മന്‍പ്രീത് സിങിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും മൂന്ന് മിനിറ്റിനകം പാക്കിസ്ഥാന് മുഹമ്മദ് ഇര്‍ഫാനിലൂടെ സമനില പാലിച്ചു.
പിന്നീട് 24, 41 മിനിറ്റുകളില്‍ എസ്.വി. സുനിലും 50-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിംഗും 54-ാം മിനിറ്റില്‍ രൂപീന്ദര്സിംഗും പാക്കിസ്ഥാന് ഗോള്‍ വല കുലുക്കിയതോടെ തകര്‍പ്പന്‍ വിജയം ഇന്ത്യക്ക് സ്വന്തം. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7-4ന് വിജയിച്ചശേഷം പാക്കിസ്ഥാനെതിരെ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 9 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസ്ട്രേലിയ ഫൈനല്‍ ഉറപ്പാക്കി. ഒാസ്ട്രേലിയ ഇന്നലെ ന്യൂസിലാന്‍ഡിന്റെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 22-ാം മിനിറ്റില്‍ ജാമി ഡെയര്‍ ഓസീസിന്റെ വിജയഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: