റയോഡി ജനെറോ: പൊതുസ്വത്ത് ധൂര്‍ത്തടിച്ചെന്ന ആരോപണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂഫസിനെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. 2014ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി ബജറ്റ് നിയമങ്ങള്‍ കാറ്റില്‍പറത്തി പല നടപടികളും കൈക്കൊണ്ടുവെന്നാണ് ആരോപണം.
ബ്രസീല്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ അധോസഭ നിയമിച്ച സമിതി 27ന് എതിരെ 38 വോട്ടുകള്‍ക്കാണ് റൂഫസിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. ഇനി ഉപരിസഭയുടെ തീരുമാനം വരേണ്ടതുണ്ട്. 92നു ശേഷം ഇതാദ്യമായാണ് ഒരു പ്രസിഡന്റനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നത്. അഴിമതിയാരോപണത്തെത്തുടര്‍ന്ന് 92ല്‍ പ്രസിഡന്റ് ഫെര്‍നാണ്ടോ കോളര്‍ ഡിമെല്ലോയെ ഇംപീച്ച് ചെയ്തിരുന്നു. നടപടിക്ക് തൊട്ടുമുന്‍പ് ഡിമെല്ലോ രാജിവയ്ക്കുകയും ചെയ്തു. മുന്‍ ഇടതുപക്ഷ ഒളിപ്പോരാളിയായിരുന്ന ദില്‍മയുടെ ഭരണത്തില്‍ വലിയ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: