കൊല്ലം: ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ അപര്യാപ്തതയില്‍ രോഗികള്‍ വലയുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി എംപി റിച്ചാര്‍ഡ് ഹെ.
പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതിനിടെയാണ് രോഗികള്‍ നേരിടുന്ന അടിസ്ഥാന സൗകര്യകുറവ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പല വാര്‍ഡുകളിലും ശരിയായ വൈദ്യുതികരണമോ ബെഡുകളോ ഇല്ലായെന്ന് മനസിലാക്കിയ റിച്ചാര്‍ഡ്ഹെ കാരണം തേടി മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരുമായി ബന്ധപ്പെട്ടു.
കൂടാതെ 2015 മെയില്‍ ജില്ലാ ആശുപത്രിയുടെ വൈദ്യുതീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിലടച്ചിട്ടും പണി ആരംഭിച്ചില്ലെന്ന് കണ്ടെത്തിയ അദ്ദേഹം ഫോണിലൂടെ പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ സെക്ഷനിലെ എഞ്ചീനയര്മാരുമായി ബന്ധപ്പെടുകയും ഉടന്‍ പണി ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി. പൊള്ളലേറ്റുകിടക്കുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടതിന് പകരം തട്ടിക്കൂട്ടി ബെഡ് ഉണ്ടാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്ഫെക്ഷന് ഉള്‍പ്പടെയുള്ളവ രോഗികള്‍ക്ക് ഉണ്ടാകുമെന്നും ഇത് രോഗികളുടെ ആരോഗ്യനിലയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കയര്‍ഫെഡ് എംടിയുമായി അദ്ദേഹം ബന്ധപ്പെടുകയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കിടക്കാന്‍ കഴിയുന്ന സാഹചര്യത്തിലെ ബെഡുകള്‍ ആലപ്പുഴയില്‍ നിന്നും എത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു. റിച്ചാര്‍ഡ് ഹെയുടെ അഭ്യര്‍ത്ഥന പ്രകാരം നൂറനാട് ശ്രീബുദ്ധ എഞ്ചീനിയറിംഗ് കോളേജ് 20 ബെഡുകള്‍ ആശുപത്രിക്ക് വാങ്ങിനല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചു. വന്ദുരന്തത്തില്പ്പെട്ട് ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കേണ്ട സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ.കെ.ശശികുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രൂപബാബു, ജില്ലാ സെക്രട്ടറിമാരായ സുമാദേവി, പ്രസന്ന, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് ബൈജു ചെറുപൊയ്ക എന്നിവര്‍ എംപിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: