ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് വികസനം സാധ്യമാക്കാന്‍ മണ്ഡലം രൂപീകൃതമായ കാലയളവുമുതല്‍ പ്രതിനിധികളായിരുന്ന ഇടത്-വലത് എഎല്‍എമാര്‍ക്ക് കഴിഞ്ഞിട്ടില്ല. അറുപത് വര്‍ഷം ഭരിച്ച ഇരുമുന്നണികളും മണ്ഡലത്തെ വികസനത്തില്‍ പിന്നോട്ടടിച്ചപ്പോള്‍ സ്വന്തം നാടിന്റെ വികസനം സാധ്യമാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എത്തുന്നത്. മൂന്നാം അങ്കത്തിനായി പി.സി. വിഷ്ണുനാഥും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. കെ.കെ. രാമചന്ദ്രന്‍നായരും മത്സരരംഗത്തുണ്ട്.
ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ പി.എസ്. ശ്രീധരന്‍പിള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് ഇത് ആദ്യം. അറുപതുകളില്‍ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെയാണ് ശ്രീധരന് പിള്ള പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്്.
തുടര്‍ന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക്. കോഴിക്കോട് ലോ കോളേജ് യൂണിയന് വൈസ് ചെയര്മാന്, 12 കൊല്ലക്കാലം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തിചെയ്തുവരുന്നു.
ജന്മഭൂമി മുന്‍ മാനേജിങ്ങ് എഡിറ്റര്‍, അഞ്ച് പ്രമുഖ പത്രങ്ങളിലെ സ്ഥിരം പംക്തി എഴുത്തുകാരന്, സ്പോട്സ് സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-2006 കാലഘട്ടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ്.
തുടര്‍ച്ചയായി മൂന്നാം വിജയംതേടി ഇറങ്ങിയിരിക്കുന്ന പി.സി. വിഷ്ണുനാഥ് ശാസ്താംകോട്ട് ദേവസ്വം ബോര്‍ഡ് കോളേജ് പഠനക്കാലത്ത് കെഎസ്യുവിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. 2002-2006 ല്‍ കെഎസ്യുവിന്റെയും 2010ല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന പ്രസിഡന്റായിരുന്നു. 2014 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. മുന്‍ കോണ്‍ഗ്രസ് വനിതാ എംഎല്‍എ സീറ്റ് തര്‍ക്കംമൂലം കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രയായി യുഡിഎഫ്ന് വെല്ലുവിളിയായി മത്സരരംഗത്തുള്ളതും പാര്‍ട്ടിക്കുള്ളില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.
1970-75 കാലയളവില്‍ പന്തളം എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കേ എസ്എഫ്ഐ യിലൂടെയാണ് അഡ്വ. കെ.കെ. രാമചന്ദ്രന് നായര്‍ പൊതുപ്രവര്ത്തനത്തിലേക്ക്് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1977ല്‍ തിരുവനന്തപുരം ലോകോളേജ് യൂണിയന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979 ല്‍ ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായി.
സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് കമ്മറ്റി സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, ചെങ്ങന്നൂര്‍ ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ലെ നിയമസഭ തിരഞ്ഞടുപ്പില്‍ ചെങ്ങന്നൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവില്‍ സിപിഎം ചെങ്ങന്നൂര്‍ എരിയാ കമ്മറ്റി അംഗവും, വിവിധ തൊഴിലാളി സംഘടനാ നേതാവുമാണ്. സീറ്റ് പ്രഖ്യാപനത്തില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന വിഭാഗീയതയക്ക് ഒടുവിലാണ് കെ.കെ. രാമചന്ദ്രന്‍നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. രാമചന്ദ്രന് നായരുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെചൊല്ലി ജില്ലാ നേതൃത്വത്തിനെതിരെ മണ്ഡലത്തിന് പലഭാഗങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: