ചേര്‍ത്തല: ഇടതു വലതു മുന്നണികളുടെ ഭരണ വൈകല്യം മൂലം കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇനിയും വികസനം എത്തി നോക്കിയിട്ടില്ല. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പാക്കിങ് യൂണീറ്റുകളായി ഒതുങ്ങി. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഭാരതത്തിനുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കേരളത്തിലേക്ക് കൊണ്ടുവരാതെ അടിമുടി വിമര്‍ശനം മാത്രം നടത്തുന്ന ഇരു മുന്നണികളുടെയും പ്രവണത എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പേരു പോലും ഓര്‍ത്തെടുക്കാന്‍ വയലാര്‍ രവിയുടെ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വിചിത്രമാണെന്നും മന്ത്രിക്കസേരയിലിരുന്നപ്പോള്‍ അവാര്‍ഡുകള്‍ വിറ്റ് കാശാക്കിയ ആളാണ് അദ്ദേഹമെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനം.
യുപിഎ ഭരണകാലത്ത് ജില്ലയില്‍ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അതിന്റെ പ്രയോജനം ലഭിച്ചില്ല. നിയമങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ആളല്ല മറിച്ച് സാധാരണക്കാരുടെ ഉന്നമനത്തിനായി നിയമങ്ങളെ മാറ്റിഎഴുതേണ്ട ആളായിരിക്കണം എംഎല്‍എ യെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.എസ്. രാജീവ്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പൊന്നപ്പന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, അരുണ്‍ കെ. പണിക്കര്‍, പി.ടി. മന്മഥന്, നിഷീദ് തറയില്‍, എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: