തിരുവനന്തപുരം : ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നും തങ്ങളുടെ മുന്നിലെത്തുന്ന വിഷയങ്ങളില്‍ മനുഷ്യത്വപരമായ സമീപനത്തിലൂടെ പ്രശ്നപരിഹാരം എത്രയും വേഗം സാധ്യമാക്കുന്നതിന് വേണ്ടി പ്രയത്നിക്കണമെന്നും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കേരള എന്‍ജിഒ സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
കേരള എന്‍ജിഒ സംഘ് സംഘടിപ്പിച്ച ദ്വിദിന നേതൃത്വ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള സര്‍ക്കാരിന്റെ നിരവധി പുരസ്കാരങ്ങള്‍ എന്‍ജിഒ സംഘിന്റെ പ്രവര്‍ത്തകരെ തേടിയെത്തുന്നത് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
സര്‍ക്കാര്‍ സേവനമെന്നാല്‍ പൊതുജന സേവനമാണെന്നുള്ള കാഴ്ചപ്പാടോടുകൂടി വേണം ഓരോ പ്രവര്‍ത്തകരും കടമ നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒരു സംഘടനാ പ്രവര്ത്തകന് സമൂഹത്തിലും തന്റെ പ്രവര്‍ത്തന മണ്ഡലത്തിലും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്നുള്ളത് വിശദീകരിച്ചുകൊണ്ട് ‘സംഘടന-സംഘാടകന്‍’ എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് പ്രഭാഷണം നടത്തി.
പ്രമുഖ സര്‍വ്വീസ് കണ്‍സള്‍ട്ടന്റ് കെ.പി. ഗോപിനാഥന് നായര്‍, ഫെറ്റോ സംഘടനാ സെക്രട്ടറി എസ്.വാരിജാക്ഷന്‍, ഡോ.കെ.എന്‍.അനില്‍കുമാര്‍, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.അച്യുതന്, ഭാരവാഹികളായ എ. അനില്‍കുമാര്‍, എം.കെ. അരവിന്ദന്, ആര്.ശ്രീകുമാരന്‍, എം.റ്റി.മധുസൂദനന്, എം.ആര്.അജിത്കുമാര്‍, പി.പീതാംബരന്, വി.കെ.ബിജു തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് സ്വാഗതവും ട്രഷറര്‍ സി.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. ശിബിരത്തിന്റെ ഭാഗമായി പ്രസംഗ പരിശീലനവും യോഗ ക്ലാസ്സും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: