ടോക്കിയോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് പേര് മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുനാമി സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് ഉണ്ടായത്. ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനകത്തില് കെട്ടിടങ്ങള്‍ തകര്‍ന്നാണ് ആളപായമുണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂര നിലംപൊത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. 1,600 ഓളം സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രകമ്പനം ഉണ്ടായതായി ദൃക്സാക്ഷികള്‍ അറിയിച്ചു. 16,000 വീടുകളിലെ വൈദ്യുത ബന്ധം തകരാറിലായി. ശക്തമായ കമ്പനത്തോടുകൂടി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു. ആയിരക്കണക്കിന് ആളുകളെ സുരക്ഷാ പ്രദേശങ്ങളിലേക്ക് മാറ്റി.
സുരക്ഷ പരിശോധനയുടെ ഭാഗമായി രാജ്യത്തെ ആണവ നിലയങ്ങളെല്ലാം അടച്ചു. 2011ല്‍ ഫുക്കുഷിമയിലുണ്ടായ ഭൂചലത്തില്‍ 18,000 പേര് മരിച്ചിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതാണ് മരണസംഖ്യ ഉയര്‍ത്തിയത്. ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതും സ്ഥിതി വഷളാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: