കൊച്ചി: കൊല്ലം പരവൂർ വെടിക്കെട്ട് അപകടത്തെ കുറിച്ച് സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും ജസ്റ്റിസുമാരായ തോട്ടത്തിൽ ബി.രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവർ ഉത്തരവിട്ടു.
കേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കും. മേയ് 18ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വെടിക്കെട്ട് നിരോധനത്തിനല്ല, നിയന്ത്രണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ആർക്കും സ്വാധീനിക്കാനാവില്ല. പരവൂരിൽ നടന്നത് മത്സരകമ്പമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 13 ക്ഷേത്രഭാരവാഹികൾ കസ്റ്റഡിയിലുമാണ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും എ.ജി വ്യക്തമാക്കി.
സർക്കാരിന്റെ ഈ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: