ന്യൂദല്‍ഹി: ഭാരതവുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പാക്കിസ്ഥാന്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ചര്‍ച്ചകള്‍ തന്നെയാണ് പോംവഴിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.
ചര്‍ച്ചകള്‍ക്കുള്ള രൂപരേഖ തയ്യാറായി കഴിഞ്ഞാല്‍ വിദേശകാര്യ സെക്രട്ടറി തല കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതവുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തി വച്ചതായി പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടു മാറ്റവുമായി പാക്കിസ്ഥാന് രംഗത്ത് വന്നിരിക്കുന്നത്.
നയന്ത്രം എന്നത് രാജ്യങ്ങൾ തമ്മിൽ പരസ്പരം സമ്പർക്കം പുലർത്തുക എന്നതാണ്. വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചർച്ചകൾക്ക് ഉപാധികൾ വയ്ക്കുന്നത് ശരിയല്ല. എപ്പോഴും ഭാവിയെ മുന്നിൽ കണ്ടു വേണം ചർച്ചകൾ നടത്താൻ – നഫീസ് സക്കറിയ പറഞ്ഞു.
പത്താൻകോട്ട് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടന്നതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചർച്ച നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: