തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്നു നടക്കും. രാത്രി ഏഴു മണി മുതലാണ് സാംപിള്‍ വെടിക്കെട്ട് അരങ്ങേറുക. പാറമേക്കാവും, തിരുവമ്പാടിയും നവീന ശൈലികള്‍ അവതരിപ്പിക്കുമ്പോള്‍, വാനില്‍ ശബ്ദ വര്‍ണ വിസ്മയം വിരിയുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികള്‍.
നേരത്തെ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംപിള്‍ വെടിക്കെട്ട് വേണ്ടെന്നുവെച്ചിരുന്നു. ഇതിനുപിന്നാലെ രാത്രികാല വെടിക്കെട്ടിന് ഹൈക്കോടതിയുടെ നിരോധനവും വന്നതോടെ തൃശൂര്‍ പൂരം നടത്തിപ്പ് തന്നെ ആശങ്കയിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിലപാട് മാറ്റുകയും, സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുകയും ചെയ്തതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറിയത്.
നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദ മലിനീകരണം കുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൂരം കേരളത്തിന്റെ സംസ്കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: