പത്തനംതിട്ട: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് സഖ്യമില്ല, ധാരണമാത്രമാണെന്ന് സിപിഎം നേതാവ് എം. എ. ബേബി. അവിടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ അസാധാരണ സ്ഥിതി വിശേഷമുള്ള ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണ മാത്രമാണുള്ളത്, പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംവാദം ജനഹിതം 2016 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സംസ്ഥാനത്ത് ബിജെപിക്ക് കഴിയും. കേരളത്തില്‍ അവരെ വലിയ ശക്തിയായി കാണാനോ ചെറുതായി കാണാനോ തയ്യാറല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒ. രാജഗോപാലിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കി എന്നത് ആരോപണം മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ബേബി പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യമില്ലെന്നും അവകാശപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി എല്‍ഡിഎഫിലും സിപിഎമ്മിലും ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച അദ്ദേഹം ഇത് യുഡിഎഫുമായി താരതമ്യപ്പെടുത്തിയാല്‍ കുറവാണെന്ന ആശ്വാസവും പ്രകടിപ്പിച്ചു.
എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിനേക്കാള് പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്നതിനാണ് പ്രസക്തി. നിയമം ലംഘിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആറന്മുളയിലടക്കം സംസ്ഥാനത്ത് പലയിടത്തും ഇതാണ് വെളിവായതെന്നും എം.എ. ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: