അമ്പലപ്പുഴ: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്‍ടിപിസിയുടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് അവകാശ വാദവുമായി ഇടതു വലതു മുന്നണികള്‍. നിരന്തരം വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന അമ്പലപ്പുഴ കച്ചേരിമുക്കിലാണ് എന്‍ടിപിസി സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഇത് തങ്ങളുടെ കഴിവുമൂലമാണെന്ന അവകാശവാദവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി കച്ചേരിമുക്കിലെ ഓട്ടോ തൊഴിലാളികള്‍, റസിഡന്റ്സ് അസോസിയേഷന്, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എന്‍ടിപിസി കച്ചേരിമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റും സിഗ്നല്‍ ലൈറ്റും സ്ഥാപിക്കുകയായിരുന്നു.
ഇത് തങ്ങളുടെ ഭരണനേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാസങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറിയ സിപിഎം ഭരണ സമിതി ശ്രമിച്ചത്. കോണ്‍ഗ്രസുകാര്‍ പൗരസമിതിയെന്ന പേരില്‍ തങ്ങളുടെ കഴിവാണ് ഇതെന്ന് പ്രചരിപ്പിക്കാന്‍ പോസ്റ്ററുകളും പതിച്ചുകഴിഞ്ഞു.
ഇത്തരം രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നുകാട്ടിയാണ് അമ്പലപ്പുഴ ജംങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയത്. കച്ചേരിമുക്കില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച എന്‍ടിപിസിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഓട്ടോ തൊഴിലാളികള്‍ രംഗത്തു വന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങളുടെ യൂണിയന് പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടതാണ് സിപിഎമ്മിന് വിനയായത്. പത്തുലക്ഷം രൂപ മുടക്കിയാണ് എന്‍ടിപിസി കെല്‍ട്രോണിന്റെ സഹായത്തില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്.
മൂന്നു വര്‍ഷം ഗാരന്റിയോടെ നിര്‍മ്മിച്ച ലൈറ്റ് കച്ചേരിമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: