ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പരമാവധി പരിസ്ഥിതി സൗഹൃദമാക്കാന്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള നടപടികളെടുക്കാന്‍ ജില്ലാ കളക്ടര്‍ ആര്. ഗിരിജ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഉപ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടര്‍.
പ്രായോഗികവും സാധ്യവുമായ എല്ലാ സ്ഥലങ്ങളിലും ചായ, വെള്ളം, ഭക്ഷണവിതരണം എന്നിവ സ്റ്റീല്‍ പാത്രത്തില്‍ നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് വിതരണ കേന്ദ്രങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീ കഫേകള്‍ തുറക്കും. ഇവിടെയും സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണവിതരണം ഉറപ്പാക്കാന്‍ കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകളും മറ്റും പരിസ്ഥിതി സൗഹാര്‍ദ്ദമായ വസ്തുക്കളാല്‍ നിര്‍മിക്കണം. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫഌക്സ്, പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ക്ക് കളക്ടര്‍ കത്തുനല്‍കി.
പോളിങ് ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥതകളോ പെട്ടെന്നുള്ള ഹൃദയാഘാതം പോലുള്ള രോഗങ്ങളോ അപകടമോ ഉണ്ടായാല്‍ അവര്‍ക്ക് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യആശുപത്രിയിലോ ചികിത്സ ലഭ്യമാക്കുമെന്നും അതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മിഷന് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: