ആലപ്പുഴ: പാതിരാപ്പള്ളിയിലെ ‘തങ്കം’ ഹോട്ടലില്‍ അക്രമം നടത്തിയ കേസ്സില്‍ മൂന്നു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ നിന്നും മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്പ താം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ ജിജോമോന് (31), മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മറ്റത്തില്‍വെളി വീട്ടില്‍ ഹരീഷ് (31), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ അനീഷ് (29) എന്നിവരെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ. ഷാജഹാന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ നോര്‍ത്ത് സിഐ വി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്തിന് രാത്രി കടയില്‍ നിന്നും പാഴ്സല്‍ വാങ്ങിയതില്‍ ആഹാരത്തിന്റെ അളവ് കുറഞ്ഞു എന്ന് ആരോപിച്ചാണ് പ്രതികള്‍ ഹോട്ടലുടമയേയും, ഭാര്യയെയും അക്രമിക്കുകയും, സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തത്.
അഞ്ച് പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. എഎസ്ഐ സഞ്ജയന്, സീനിയര്‍ സിപിഒ ഷിബ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: