കൊല്ലം: ജില്ലാ പോലീസ് മേധാവിക്കെതിരെ നടപടിക്ക് ആഭ്യന്തരസെക്രട്ടറിയുടെ ശുപാര്‍ശ. പരവൂര്‍ ദുരന്തത്തിന് ആത്യന്തികമായ കാരണം പോലീസാണെന്ന കണ്ടെത്തലിലാണ് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്. ദുരന്തത്തിന് മണിക്കൂറുകള്‍ക്കകം തന്നെ ജില്ലാ പോലീസ് മേധാവി.പി. പ്രകാശിനെതിരെ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു.
പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് 108 മനുഷ്യജീവനുകള്‍ നഷ്ടപെടുത്തിയതെന്നും ആരോപിക്കുന്നു. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച കമ്പത്തിന് പരവൂര്‍ സിഐയും ചാത്തന്നൂര്‍ എസിപിയും കൂട്ടുനിന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ദുരന്തത്തിന്റെ തലേദിവസം ഇവര്‍ ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം കമ്പം നടത്താനുള്ള സൗകര്യങ്ങളൊരുക്കുന്ന ആലോചനായോഗത്തില്‍ ഒന്നിച്ചിരുന്നതായും തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപിക്കും പരവൂര്‍ സിഐക്കും എതിരെയും നടപടി ഉണ്ടാകും. അതേസമയം പോലീസിനെതിരെ നടപടി സ്വീകരിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് ഡിജിപി സെന്‍കുമാര്‍ സ്വീകരിച്ചിട്ടുള്ളത്. സേനയുടെ ആത്മധൈര്യവും മനോവീര്യവും തകര്‍ക്കാനെ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നാണ് ഡിജിപിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: