തൊടുപുഴ: തൊടുപുഴ യൂണിയന് ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ട് തന്റെ ക്യാബിനില്‍വച്ച് തൊടുപുഴ എഎസ്പി ഓഫീസിലെ പോലീസുകാരിയെ മാനഭംഗപ്പെടുത്തി എന്നാരോപിച്ച്, തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്തും, ഡിവൈഎസ്പി സുരേഷ്കുമാര്‍ ചാര്‍ജ്ജ് സമര്‍പ്പിച്ച കേസില്‍, പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. പ്രസ്തുത കേസ്, പ്രതിയുടെ പേരില്‍ അന്നത്തെ എ.എസ്.പി. നിഷാന്തിനിയും, പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കണ്ട്, പ്രതിയെ വെറുതെ വിട്ടുകൊണ്ട് തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (നമ്പര്‍ ഒന്ന്), ജോമോന് ജോണ്‍ ഉത്തരവായി. കേസിന്റെ വിശദാംശം ഇങ്ങനെ: തൊടുപുഴ എ.എസ്.പിയായിരുന്ന നിഷാന്തിനിയുടെ കീഴിലുള്ള വനിതാ പോലീസുകാരികളെ 2011 ജൂലൈ 25ന് സ്കൂട്ടറിന് ലോണ്‍ എടുക്കുവാന്‍ വേണ്ടി പ്രതിയെ സമീപിച്ചുവെന്നും, ആ സമയം പ്രതി ക്യാബിനില്‍ വച്ച് പോലീസുകാരിയുടെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ജൂലൈ 26-ന് പ്രതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത്, തൊടുപുഴ മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി. എന്നാല്‍ പ്രതിയുടെ കേസ് അനുസരിച്ച് യൂണിയന് ബാങ്കും വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതും, അന്നത്തെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീജ ജയന് ശുപാര്‍ശ ചെയ്ത കുടിശികയായി കിടന്ന ശക്തി ടയേഴ്സിന്റെ ലോണ്‍ പുതുക്കിക്കൊടുക്കാതിരുന്നതില്‍ ബാങ്ക് മാനേജരുമായി വാക്കു തര്‍ക്കമുണ്ടാക്കുകയും ചെയ്തതിനേ തുടര്‍ന്ന്, ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തില്‍, പോലീസുകാരികളെ വേഷ പ്രശ്ചന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കില്‍ വിട്ടത് വ്യാജമായി തെളിവുണ്ടാക്കുവാനാണെന്നും പിറ്റേന്ന് ജൂലൈ 26-ാം തീയതി നിഷാന്തിനി, പ്രതിയെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചശേഷം ഒരു കള്ള കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണ്.പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 38 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും, പ്രോസിക്യൂഷന് ഷീജാ ജയന് ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിക്കുകയും, പോലീസിന്റെയും പ്രതിയുടേയും പ്രമാണങ്ങള്‍ മാര്‍ക്കു ചെയ്യുകയും ചെയ്തു. ആയതിനുശേഷം, ഇരുഭാഗത്തേയും വാദമുഖങ്ഹള് കേട്ടതിനുശേഷം, പ്രതിക്കെതിരായ കേസ്, വ്യാജവും, പോലീസ് കെട്ട
ിച്ചമച്ചതുമായതുമാണെന്ന് കോടതി കണ്ടെത്തി. കൂടാതെ കേസിലെ തെളിവുകള്‍വച്ച്, കേസ് പോലീസിന്റെ നടപടികള്‍ ക്രൂരവും, മൃഗീയവുമാണെന്ന് കോടതി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: