തിരൂര്‍(മലപ്പുറം): സിപിഎം ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനും ഗര്ഭിണിക്കുമടക്കം നിരവധി പേര്‍ക്ക് പരിക്ക്. വിഷു ദിനത്തില്‍ വൈകുന്നേരത്തോടെയാണ് ദളിത് വിഭാഗങ്ങളടക്കം തിങ്ങിപ്പാര്‍ക്കുന്ന തിരൂര്‍ മംഗലം പുല്ലൂണിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന പുല്ലൂണിയില്‍ നിന്ന് സമീപകാലത്ത് നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടിയാണ് സിപിഎം അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ തൊട്ടിയില്‍ ഭാസ്ക്കരന്‍(37), ചേറാട്ടില്‍ അപ്പു(53) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുറുപ്പന്ഞ്ചേരി കൃഷ്ണന് എന്ന സുര(52), സുരയുടെ മകള്‍ സൂര്യകൃഷ്ണ(22), സൂര്യയുടെ മകള്‍ രണ്ടുവയസുകാരി തീര്‍ത്ഥ എന്നിവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സൂര്യകൃഷ്ണ മൂന്ന് മാസം ഗര്‍ഭിണിയാണ്. അത്പോലും നോക്കാതെയാണ് സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്.
വീടുകളില്‍ കയറി പ്രായമായവരെയും പിഞ്ചുകുഞ്ഞുങ്ങളെയും വരെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തര്‍ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: