കൊച്ചി: ശബരിമലയിലെ നേര്‍ച്ച വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ല കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിവഴിപാട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് സെക്രട്ടറി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.അബ്രഹാം മാത്യു, ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിലെ പൂജയുടെ ഭാഗമായുള്ള നിരുപദ്രവകരമായ നേര്്ച്ചയാണ് വെടിവഴിപാടെന്ന് പരിഗണിക്കാതെയായിരുന്നു കളക്ടറുടെ ഉത്തരവെന്നുമുള്ള വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മിനി കതിന ഉപയോഗിച്ചാണ് വെടിവഴിപാട് നടത്തുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ഇതുമൂലം ചെറിയ ശബ്ദം മാത്രമാണുണ്ടാകുന്നത്. മലിനീകരണപ്രശ്നങ്ങളില്ല. മാത്രമല്ല, മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ചട്ടങ്ങള്‍ ശബരിമലയില്‍ പാലിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. അപകടമുണ്ടാക്കുന്ന കമ്പക്കെട്ടുമായോ വെടിക്കെട്ടുമായോ ഇതിനെ താരതമ്യപ്പെടുത്തരുതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലിത്താണ് പത്തനംതിട്ട ജില്ല കളക്ടര്‍ ഈ മാസം 12 നാണ് വെടിവഴിപാട് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നില്ല. വെടിമരുന്ന് സൂക്ഷിക്കുന്നതിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് കഴിഞ്ഞെന്ന് കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ജില്ലാ കളക്ടര്്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി.2008 ലെ എക്സ്പ്ലോസീവ്സ് നിയമം അനുശാസിക്കുന്ന തരത്തില്‍ നിശ്ചിത സമയത്ത് തന്നെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും, കരാറുകാരന് ലൈസന്‍സുണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: