പൊന്‍കുന്നം: ക്രിക്കറ്റ് കളി കാണാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൊന്‍കുന്നം ചിറക്കടവ് പാറക്കടവിലാണ് സംഭവം. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ മാരാകായുധങ്ങളുമായി കാഷ്വാലിറ്റിക്കുള്ളില് കടന്നും അക്രമണം നടത്തി. അക്രമം തടയാന്‍ ശ്രമിച്ച പോലീസുകാരനും പരിക്കേറ്റു.
വ്യാഴാഴ്ച 12.30ഓടെയാണ് അക്രമസംഭങ്ങള്‍ തുടങ്ങിയത്. യുവധാരയുടെ ആഭിമുഖ്യത്തില്‍ പാറക്കടവില്‍ നടന്നു വന്നിരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യുവധാര ടീം തോറ്റപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യടിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കമ്പിവടിയുമുപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പുതിയവീട്ടില്‍ ഗോപു, പുരയിടത്തില്‍ അഖില്‍ പി.എസ്., പാറയ്ക്കല്‍ ബിനു എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് സംഘമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രി കാഷ്വാലിറ്റിയിലേക്ക് ആക്രമിച്ചു കയറി. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെയും കൊണ്ട് വന്ന ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് വെട്ടിയാങ്കല്‍ വി.ആര്. രമേശിനെ കാഷ്വാലിറ്റിക്കുള്ളില് വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അക്രമണം തടയാന്‍ എത്തിയ ആശുപത്രിയിലെ ഡ്യുട്ടി പോലീസുകാരന് സെബാസ്റ്റ്യന്‍ മാത്യുവിന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. അഴിഞ്ഞാടിയ സംഘം നിരവധി ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും, രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നേല്‍ പടിക്കല്‍ സംഘടിച്ച അക്രമിസംഘം ആശുപത്രിയിലേക്കെത്തിയ ബിജെപി പ്രവര്ത്തകന് പുല്ലേപ്പാലത്ത് കണ്ണനെ മര്‍ദ്ദിക്കുകയും ജീവന് രക്ഷിക്കാന്‍ സമീപത്തെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. കണ്ണന് സഞ്ചരിച്ചിരുന്ന ബൈക്ക് അക്രമണത്തില്‍ തകര്‍ന്നു.
ബിജെപി പ്രവര്ത്തകന് കല്ലുവെച്ചാംകുഴിയില് സന്തോഷിനെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു. ആശുപത്രി പടിക്കല്‍ അക്രമണം തുടരവേ പൊന്‍കുന്നത്ത് പെട്രോള്‍ പമ്പില്‍ എത്തിയ ബിജെ പി പ്രവര്‍ത്തകനായ പറപ്പള്ളില്‍ അനന്തകൃഷ്ണനെ പമ്പിലെ ട്യൂബ് തല്ലിപൊട്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു.
ആശുപത്രിയിലെ അക്രമം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ആശുപത്രി കാന്റീന് ജീവനക്കാരന് അനിലിലെ ഡിവൈഎഫ്ഐ സംഘം പതിനഞ്ചടിയോളം താഴ്ചയുള്ള മതിലില്‍ നിന്നും തള്ളി താഴെയിട്ടു. പരിക്കേറ്റ അനില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: