ന്യൂദല്‍ഹി: ഭീകരസംഘടനകളെ പിന്തുണച്ച് വീറ്റോ അധികാരം ഉപയോഗിച്ച ചൈനയുടെ നടപടിക്കെതിരെ ഭാരതം ഐക്യരാഷ്ട്രസഭയില്‍ പ്രതിഷേധമറിയിച്ചു. ഭീകരസംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനുള്ള സമിതിയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്നും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി.
യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അല്‍ഖ്വയ്ദ, താലിബാന് സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെയാണ് ഭാരതത്തിന്റെ പ്രതിഷേധം.
ഭീകരസംഘടനകള്‍ക്ക് അനുമതി സംബന്ധിച്ച തീരുമാനം എടുക്കേണ്ട 15 അംഗ സമിതിയുടെ പ്രവര്‍ത്തനം നിഗൂഢമാണെന്നും അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. ഐക്യത്തോടെയും അജ്ഞതയോടെയുമുള്ള സമിതിയുടെ പ്രവര്‍ത്തനം പുനപരിശോധിക്കണം. സുതാര്യമല്ല സമിതിയുടെ പ്രവര്‍ത്തനം, ഭീകരത അന്താരാഷ്ട്ര സമാധാനത്തിനുയര്ത്തുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സയ്യിദ് അക്ബറുദ്ദീന്‍.
പത്താന്‍കോട്ട് ഭീകരാക്രമണകേസിലെ മുഖ്യസൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിലക്കാനുള്ള യുഎന്നില്‍ ഭാരതം നടത്തിയ ശ്രമങ്ങള്‍ ചൈന വീറ്റോ ചെയ്തിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രചാരണമാണ് ഭാരതം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുന്നത്. നിരവധി തവണ പാക് ഭീകരസംഘടനകള്‍ക്ക് യുഎന്‍ വേദിയില്‍ ചൈന പിന്തുണ നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഉയര്‍ത്തിക്കാട്ടി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: