ടോക്കിയോ: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന്റെ കെടുതികൾ മാറും മുമ്പ് ജപ്പാനിൽ വീണ്ടും ശക്തമായ ഭൂകമ്പം. ഭൂകമ്പ മാപിനിയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15 പേര് മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 1.25ന് ആയിരുന്നു ഭൂകമ്പം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുകയാണ്. പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ഒരു മണിക്കൂറിന് ശേഷം പിൻവലിച്ചു. ഇപ്പോഴുണ്ടായ ഭൂകമ്പത്തെ തുടർന്ന് സമീപത്തെ ആണനനിലയത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായ ഭൂകമ്പത്തിൽ ഒമ്പത് പേർ മരിക്കുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം 44,000ൽ അധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: