തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചതിനെ വിവാദമാക്കാന്‍ ആരോഗ്യവകുപ്പും രംഗത്തെത്തി. വിവിഐപി സാന്നിധ്യം ചികിത്സ തടസപ്പെടുത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ആരോപണം.
പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേര് വാര്‍ഡിലേക്കു കയറിയെന്നും ഇതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും പുറത്തു നില്‍ക്കേണ്ടി വന്നുവെന്നും ഡയറക്ടര്‍ പറയുന്നു. കൂടുതല്‍ പേര് വാര്‍ഡില്‍ കയറുന്നത് എതിര്‍ത്തിരുന്നുവെന്നും നിര്‍ണായക സമയത്താണ് ചികിത്സ തടസപ്പെട്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കാന്‍ കഴിഞ്ഞ ദിവസം ഡിജിപിയും രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും എതിരഭിപ്രാമുണ്ടായിരുന്നില്ല. എന്നിട്ടും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിവാദമാക്കാനാണ് ഇവരുടെ ശ്രമം. തന്റെ സന്ദര്‍ശനം കൊണ്ട് ജനങ്ങള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാവരുതെന്ന് പ്രധാനമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലാ ഭരണകൂടം നിരോധിച്ച വെടിക്കെട്ട് ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെയാണ് നടന്നത്. ഈ വീഴ്ച മറച്ചു വയ്ക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിവാദമാക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: