ശ്രീനഗര്‍: പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കശ്മീരിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ സൈനികന് പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണു മേഖലയില്‍ സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ നാലു പേര് മരിച്ചു. ഹന്ദ്വാരയില് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.
അതേസമയം, സൈന്യത്തിനെതിരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ വടക്കന്‍ കശ്മീരില്‍ സ്ഥിതി വഷളായി. സൈന്യത്തിനെതിരെ രോഷം വ്യാപകമായ സാഹചര്യത്തില്‍, തന്നെ സൈനികര്‍ ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി മൊഴിനല്‍കുന്ന വിഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ചിത്രീകരിച്ച വിഡിയോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ആക്ഷേപമുയര്‍ന്നു. സംഭവത്തില്‍ കുപ്വാര ഡപ്യൂട്ടി കമ്മിഷണര്‍ കുമാര്‍ രാജീവ് രഞ്ജന്‍ മജിസ്ട്രേട്ട്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: