കുണ്ടറ: 59 വര്‍ഷമായി ഭരണം പരസ്പരം കൈമാറി വികസനത്തെ പുറകോട്ടടിച്ച് രണ്ട് മുന്നണിയും കേരളത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സിനിമാതാരം കൊല്ലം തുളസി.
എന്‍ഡിഎ കുണ്ടറ മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയം കുണ്ടറ ആശുപത്രിമുക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലും ഏതാണ്ട് ഈ സ്ഥിതി തന്നെയായിരുന്നു. ബിജെപി അധികാരത്തില്‍ ഇരുന്നപ്പോഴെക്കെ വികസനം എന്താണെന്ന് ഭാരതം നേരിട്ട് കണ്ടതാണ്. ശക്തനായ ഭരണാധികാരിയായി നരേന്ദ്രമോദി ഭരിക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ കേരളത്തിലും പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമിത്. സരിതയിലും ലാവനിലും ചീഞ്ഞ് നാറുന്ന കേരളത്തിന്റെ വികസനം മുദ്രവാക്യത്തിലെപ്പോലെ വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നു. ആരോഗ്യം അനുവദിച്ചാല്‍ ബിജെപിയുടെ കേരളത്തിലെ പ്രചാരണത്തിന് പൂര്‍ണമായും താന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് സജീവ്ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. സ്ഥാനാര്‍ത്ഥി എം.എസ്.ശ്യാംകുമാര്‍, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, ജില്ലാ വൈസ് പ്രസിഡന്റ് ദിനേശ്കുമാര്‍, വെള്ളിമണ്‍ ദിലീപ്, നിയോജക മണ്ഡലം സംയോജകന്‍ മുരളീധരന്, സഹ സംയോജകന്‍ ആര്.പ്രസാദ്, റ്റി.കെ.സുകുമാരന്‍, സന്തോഷ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ജ്യോതികുമാര്‍, എല്‍ഡിപി ജില്ലാ വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: