കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വടക്കേവിള പുളിന്താനത്ത് തെക്കതില്‍ സന്തോഷ്(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിന്റെ വികൃതമുഖം പുറത്ത്. സിപിഎം നേതാവും നിലവിലെ കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ എം.നൗഷാദിനെയാണ് സിപിഎം ഇരവിപുരം സീറ്റില്‍ മത്സരിപ്പിക്കുന്നത്.
1997 നവംബര്‍ 24ന് രാത്രി 8.45ന് കൊല്ലം മണിച്ചിത്തോടിന് സമീപം വച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സന്തോഷിനെ രാഷ്ട്രീയവിരോധത്താല്‍ വെട്ടിക്കൊന്നത്. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പോലീസിന്റെ അന്വേഷണം. കൊഞ്ച് സജീവ് എന്ന സജീവ്, കാളി സജീവ്, അനില്‍കുമാര്‍, കടയ്ക്കല്‍ സന്തോഷ്, ഗോപി, പ്രമോദ്, ജയപ്രകാശ് എന്നിവരായിരുന്നു ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. രണ്ടാം പ്രതി കാളി സജീവും ഏഴാം പ്രതി ജയപ്രകാശുമൊഴികെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും വിചാരണവേളയില്‍ മരിച്ച കടയ്ക്കല്‍ സന്തോഷ് ഒഴികെയുള്ളവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 29 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മരിച്ച സന്തോഷിനൊപ്പമുണ്ടായിരുന്ന വിജയകുമാര്‍ സംഭവദിവസം ആര്‍എസ്എസ് ശാഖ കഴിഞ്ഞ് എട്ടരയോടെ കൊല്ലപ്പെട്ട സന്തോഷുമായി ചായ കുടിക്കാന്‍ പാര്വത്യാര് ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറ്റു പ്രതികള്‍ക്കൊപ്പം സിപിഎമ്മിന്റെ നേതാക്കളും അന്നത്തെ വടക്കേവിള പഞ്ചായത്ത് അംഗങ്ങളുമായ നൗഷാദും അനിയും നിലയുറപ്പിച്ചിരുന്നതായി മൊഴി നല്കി. പിന്നീട് കൊലപ്പെടുത്തുന്നതിനായി സന്തോഷിനെ കാര്‍ ഇടിച്ചിട്ടപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിവന്നവരുടെ കൂട്ടത്തിലും നൗഷാദും അനിയും ഉണ്ടായിരുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് വാര്‍ഡംഗം കൂടിയായ നൗഷാദ് അവനെ വെട്ടികൊല്ലടാ’എന്നാക്രോശിച്ച കാര്യം കേസിലെ ഒന്നാം സാക്ഷിയായ വിജയകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ പിന്നീട് പോലീസ് ഇവരെ രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു. വിജയകുമാര്‍ ഇവര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് പറഞ്ഞ് കൂടുതല്‍ മൊഴി നല്‍കിയതായി രേഖപ്പെടുത്തി പോലീസ് കൂടുതലായി കോടതിയില്‍ മൊഴി ഹാജരാക്കിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ താന്‍ ഇപ്രകാരം കൂടുതലായി മൊഴി നല്‍കിയിട്ടില്ലെന്ന് വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: