കോട്ടയം: കേരളത്തിന്റെ സാമൂഹ്യഘടകങ്ങളുടെ പരിച്ഛേദമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിപ്പട്ടിക. ആദിവാസി ഗോത്രമഹാസഭയെന്ന സംഘടനയുടെ സ്ഥാപകയായ സി.കെ. ജാനുവും, യോഗക്ഷേമസഭ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ താന്ത്രിക കുലപതി അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.
അറിയപ്പെടുന്ന പണ്ഡിതനായ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ലോകം അറിയുന്ന ക്രിക്കറ്റ് താരമായ ശ്രീശാന്തും രംഗത്തുണ്ട്. മലപ്പുറം ജില്ലയിലെ പൗരാണിക തങ്ങള്‍ കുടുംബാംഗമായ ബാദുഷ തങ്ങളും സിനിമാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സംവിധായകന് രാജസേനനും, ഭീമന്‍രഘുവും എന്ഡിഎയ്ക്ക്വേണ്ടി മത്സരിക്കുന്നു.
പ്രമുഖ നിയമവിദഗ്ദ്ധനും ഗ്രന്ഥകാരനും കവിയും കോളമിസ്റ്റുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയും, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും, റബര്‍ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.സി. സിറിയക്കും ഇത്തവണ മത്സരരംഗത്തുണ്ട്.
കരുത്തുന്ന സ്ത്രീസാന്നിധ്യവുമുണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിപട്ടികയില്‍. ആകെയുള്ള 2,56,08,720 വോട്ടര്‍മാരില്‍ 1,33,01,435 പേര് സ്ത്രീകളാണ്. എന്‍ഡിഎ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 13 വനിതകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. കേരള രാഷ്ട്രീയരംഗത്ത് ഏറ്റവും കരുത്തയായ വനിതാ നേതാവായി മാറിയ ശോഭാസുരേന്ദ്രന് പാലക്കാട് മണ്ഡലത്തിലും, ആദിവാസി സമൂഹത്തിന്റെ അവകാശപോരാട്ടത്തിലൂടെ രാജ്യശ്രദ്ധനേടിയ നേതാവ് സി.കെ. ജാനു, ജനാധിപത്യ രാഷ്ട്രീയസഭയെന്ന കക്ഷിയെ പ്രതിനിധീകരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയിലും മത്സരരംഗത്തുണ്ട്.
ശൂരനാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ രാജിപ്രസാദാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേശ്വരി രാജേന്ദ്രനാണ് കൊട്ടാരക്കരയിലെ ദേശീയ ജനാധിപത്യസഖ്യം സ്ഥാനാര്‍ത്ഥി. സിപിഐയുടെ അവസരവാദ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന രാജേശ്വരി ഇപ്പോള്‍ കൊട്ടാരക്കര നിയോജകമണ്ഡലം വൈസ്പ്രസിഡന്റും, വെളിയം പഞ്ചായത്ത് വനിതാ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റുമാണ്. പട്ടാമ്പി സംസ്കൃതകോളേജ് വൈസ്പ്രിന്‍സിപ്പലായി വിരമിച്ച പ്രൊഫ. വി.ടി. രമ തൃത്താല നിയോജകമണ്ഡലത്തിലാണ് ജനവിധി തേടുന്നത്. എബിവിപി മുന്‍ ദേശീയ നിര്വ്വാഹകസമിതിയംഗമായ അവര്‍ അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകയുമാണ്.
മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ യുവ-മഹിളാ മോര്‍ച്ച പ്രവര്‍ത്തനത്തിലൂടെ ബിജെപിയുടെ നേതൃനിരയിലെത്തിയ ആനിയമ്മ രാജേന്ദ്രന് പയ്യന്നൂരിലാണ് പോരാട്ടത്തിനിറങ്ങുന്നത്. ചാവക്കാട് ബാര്‍ അസോസിയേഷന് വൈസ്പ്രസിഡന്റും സൈബര്‍, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന അഭിഭാഷകയുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ഗുരുവായൂരിലാണ് മത്സരിക്കുന്നത്.
അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയില്‍വാസം അനുഭവിച്ച അമ്മ രാധാബാലകൃഷ്ണനോടൊപ്പം തന്റെ മൂന്നാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട് അഡ്വ. നിവേദിതയ്ക്ക്. സര്‍ക്കാരിതര സാമൂഹ്യക്ഷേമ പദ്ധതിയായ മൈക്രോ ഫൈനാന്‍സ് പദ്ധതി നടപ്പിലാക്കിയ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച സംഗീത വിശ്വനാഥനെയാണ് കൊടുങ്ങല്ലൂരില്‍ രംഗത്തിറക്കിയിരിക്കുന്നത്. കൂടാതെ വണ്ടൂരില്‍ സുനിതാ മോഹന്‍ദാസും, തിരൂരങ്ങാടിയില്‍ ഗീതാമാധവനും, ആലുവയില്‍ ലതഗംഗാധരനും എന്‍ഡിഎയ്ക്ക് വേണ്ടി പോര്‍മുഖത്തുണ്ട്.
എല്‍ഡിഎഫ്, യുഡിഎഫ് പാനലിലുള്ള വനിതാസ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തുമുള്ളവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: