കായംകുളം: നഗരത്തിലെ അടക്കം കായംകുളം മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. കഴിഞ്ഞ കാലങ്ങളില്‍ ഇടതു വലതു മുന്നണികള്‍ മണ്ഡലത്തോട് കാണിച്ച അവഗണന തുറന്നു കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം.പണിക്കരുടെ പ്രചരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കായംകുളത്ത് വന്‍മുന്നേറ്റം നേടിയിരുന്നു. ഈ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
സിറ്റിങ്് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും, യുവനേതാവിനെ നിര്‍ത്തി മണ്ഡലം തിരിച്ച് പിടിക്കാന്‍ യുഡിഎഫും മത്സരിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്കപ്പെടുകയാണ ഇരുമുന്നണികളും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത ഇനിയും പരിഹരിക്കാന്‍ ഇടതുവലതു നേതൃത്വങ്ങള്‍ക്ക് ആയിട്ടില്ല.
കായംകുളം മുന്‍ ജോ. ആര്‍ടിഒ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഷാജി എം.പണിക്കരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മാവേലിക്കര നഗരസഭാ കൗണ്‍സിലറും മാവേലിക്കര എസ്എന്‍ഡിപി യൂണിയന് വൈസ്. പ്രസിഡന്റുമാണ്. കേരള മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി, ശ്രീനാരായണ എംപ്ലോയിസ് സംസ്ഥാന ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭാര്യ: ബീന. മക്കള്‍: ഡോ.ആതിര തമ്പുരാട്ടി, മാളവിക, സാവിത്രി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കായംകുളത്ത് പ്രവര്‍ത്തിച്ച പരിചയവും അംഗീകാരവുമാണ് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഷാജി എം. പണിക്കരെ വ്യത്യസ്തനാക്കുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജുവാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് ജി. സുധാകരനോട് മത്സരിച്ച് തോറ്റിരുന്നു. സ്കൂള്‍ വിദ്യഭ്യാസകാലത്ത് ലീഡറായി രാഷ്ട്രീയത്തില്‍ തുടക്കം. ടികെഎം കോളേജിലെ യൂണിയന് കൗണ്‍സിലര്‍, കേരളസര്വ്വകലശാല സെനറ്റ് അംഗം, കെഎസ്യു സംസ്ഥാന വൈസ്പ്രസിഡന്റ്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളില്‍ വഹിച്ചിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതില്‍ കുടുംബാംഗമാണ്. നിയമബിരുദ്ധധാരിയാണ്. ഭാര്യ: അമ്പിളി. മക്കള്‍: കല്യണി, മീനാക്ഷി.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തകഴി പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ മഹിളാവിഭാഗം സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദധാരിയാണ്. വിഎസ് പക്ഷത്തെ പ്രമുഖ നേതാവും സിറ്റിങ് എംഎല്‍എയുമായ സി.കെ. സദാശിവനെ വെട്ടിനിരത്തിയാണ് ഔദ്യോഗിക പക്ഷം പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ ഉറപ്പിച്ചത്. ഇടതുവലതു മുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്കെതിരെ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പോസ്ററര്‍ പ്രചാരണവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: