ടോക്കിയ: ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ മേഘലയായ ക്യൂഷു ദ്വീപിലെ കുമാമോട്ടോ നഗരത്തില്‍ വീണ്ടും ഭൂചലനങ്ങള്‍. പുലര്‍ച്ചെ 1:25നാണ് ആദ്യ ചലനം രേഖപ്പെടുത്തിയത്. ഇത് റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തി. ഇതോടെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29തില്‍ എത്തി. വ്യാഴാഴ്ച്ചയുണ്ടായ ഭൂചലനത്തിന് തൊട്ടുപുറകെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. അന്ന് ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്.
അപകടത്തില്‍ നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടുത്തെ താമസക്കാരെയെല്ലാം അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെയും റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചത്തെ ചലനത്തിന് ശേഷം ഏകദേശം 130തോളം തുടര്‍ചലനങ്ങളാണുണ്ടായത്. പ്രദേശത്തെ ആണവ നിലയങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച്ച രാത്രിയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ ചലനങ്ങള്‍ ചലനങ്ങള്‍ 10കിലോമീറ്റര്‍ ദൂരം വരെ വ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തേ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം വീടുകള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപെട്ടു, കുടിവെള്ളം മലിനീകരിക്കപ്പെട്ടു. 1600 സൈനികര്‍ സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: