ചെറുതോണി: ഭാരതത്തെ സാമ്പത്തിക രംഗത്ത് വന്‍ ശക്തിയാക്കി മാറ്റുവാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് കഴിയുമെന്ന് ബി ഡി ജെ എസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തികച്ചും താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന മോദിക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നേരിട്ട് അറിയാവുന്ന ആളാണെന്നും നഗരവികസനം പോലെ തന്നെ ഗ്രാമീണ വികസനത്തിനും അദ്ദേഹത്തിന്റെ ശ്രദ്ധ ഏറെ പ്രതീക്ഷാ നിര്‍ഭരമാണെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. എന്‍ ഡി എ ഇടുക്കി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് പതിറ്റാണ്ടുകളായി നടത്തി വരുന്നത്. കേരളത്തിന്റെ കടം 45000 കോടി രൂപ കടന്നിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. രാഷ്ട്രീയ നേതാക്കന്മാര് മാത്രം തൊഴില്‍ ചെയ്യാതെ പ്രഭുക്കളായി മാറി. കേരള ജനതയെ ഈ ദുഃസ്ഥിതിയില്‍ നിന്നും മോചിപ്പിക്കാന്‍ നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ നടപ്പാക്കണമെന്നും തുഷാര്‍ പറഞ്ഞു. പൂച്ചകളെ അയച്ച് മൂന്നാറില്‍ വിപ്ലവം സൃഷ്ടിച്ച വി എസ് അച്യുതാനന്ദന്റെ നടപടികള്‍ ഇന്ന് കേരളത്തിന് തിരിച്ചടിയായിരിക്കുകയാണെന്നും പൊളിച്ചു നീക്കിയ കെട്ടിടങ്ങള്‍ പുനസ്ഥാപിക്കാനുള്ള കോടതി ഉത്തരവിന് ഇടതുപക്ഷം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിഗ്രീന്ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് ഹേ എം പി മുഖ്യപ്രഭാഷണം നടത്തി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു മാധവന്, അനില്‍ തറനിലം, ബി ജെ പി ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് പി രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ഷാജി കല്ലാറയില്‍, ബി ജെ പി നേതാക്കളായ ശ്രീനഗരി രാജന്, പി പി സാനു, കെ എന്‍ ഷാജി, പി എ വേലുക്കുട്ടന്, ഷാജി നെല്ലിപ്പറമ്പില്‍, അഡ്വ. ടി കെ തുളസീധരന്‍, ടി എം സുരേഷ്, അനില്‍ ദേവസ്യ, ബിന്ദു അഭയന്, കുട്ടിയമ്മ മോഹനന്, മനേഷ് കുടിക്കയത്ത്, സാജന് പുന്നമൂട്ടില്‍, കെ പി ജയേഷ്, ജയ്മോന് കെ ആര്, വി എസ് രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: