ഇടുക്കി: തൊടുപുഴ മണ്ഡലത്തില്‍ മന്ത്രി പിജെ ജോസഫിനെതിരെ എല്‍ഡിഎഫ് മൃദുസമീപനം സ്വീകരിക്കുമ്പോഴും ശക്മായ മുന്നേറ്റമാണ് എന്‍ഡിഎ നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ കനത്ത വെല്ലുവിളിയാണ് ഇതിനോടകം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തുന്നത്. സിപിഎം സ്വതന്ത്രനായി ജനവിധി തേടുന്ന റോയി വാരികാട്ട് പ്രചാരണത്തില്‍ ഏറെ പിന്നിലാണ്. ജേക്കബ് ഗ്രൂപ്പുകാരനായിരുന്ന റോയിയെ സിപിഎം സ്വതന്ത്രനാക്കിയതില് പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ ഭിന്നത കൂടുതല്‍ ശക്തമായി തുടരുകയാണ്. ഇതിനാല്‍ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമാണ് നടക്കുന്നത്. മണ്ഡലത്തില്‍ എന്‍ഡിഎയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മാധ്യമങ്ങളും ബഹുജനങ്ങളും ഇടത് സ്ഥാനാര്‍ത്ഥി പിന്നിലാണെന്ന വസ്തു അംഗീകരിക്കുന്നുമുണ്ട്. തൊടുപുഴയില്‍ എന്‍ഡിഎ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കൂറ്റന്‍ റാലി മാറ്റത്തിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. അനുകൂലമല്ലാത്ത കാലാവസ്ഥയിലും ആയിരങ്ങളാണ് എന്‍ഡിഎയുടെ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തത്. ശക്തമായ ചുവടുകളുമായി എന്‍ഡിഎ ബൂത്ത് തലത്തില്‍ സജ്ജീവമായതോടെ ബംഗാളിലെ സഖ്യം കേരളത്തിലും കോണ്‍ഗ്രസും സിപിഎമ്മും രഹസ്യമായി പ്രാവര്ത്തികമാക്കുമോയെന്ന സംശയം ഏറിവരികയാണ്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെത്തി ശക്തമായ മുന്നേറ്റമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: