ഹരിപ്പാട്: കേരളത്തിന്റെ വികസനത്തോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി ഗവണ്മെന്റിനോട് യുദ്ധം ചെയ്യുന്ന ഇടതു വലത് മുന്നണികളുടെ നയം കേരളത്തിന് ഗുണകരമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം ഹരിപ്പാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വികസനമുണ്ടാകണമെങ്കില്‍ നരേന്ദ്രമോദിയോടൊപ്പം യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. രണ്ട് മുന്നണികളുടേയും അഞ്ചുവര്‍ഷം വീതം വെച്ചുമാറിയുള്ള ഭരണം വരാന്‍ പോകുന്ന മെയ് 16ന് ഇല്ലാതാക്കാന്‍ കേരള ജനത തയ്യാറെടുക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ഇരട്ടക്കുട്ടികളാണ്. ഇക്കാരണത്താലാണ് ബംഗാളില്‍ ഇവര്‍ ഒന്നിച്ചുമത്സരിക്കുന്നത്.
കേരളത്തിലെ പല മണ്ഡലങ്ങളിലും ഇവര്‍ ഇത നയം സ്വീകരിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പ്രബലനായ ഒരു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയാതെ എസ്എഫ്ഐ ക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയതും അച്യുതാനന്ദന് മത്സരിക്കുന്ന മലമ്പുഴയില്‍ കെഎസ്യുക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഉമ്മന്‍ചാണ്ടിക്കും അച്യുതാനന്ദനും അനായാസം വിജയിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടും ചെന്നിത്തലയെ വിജയിപ്പിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ സിപിഎമ്മുകാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. എന്‍ഡിഎ സഖ്യം ശക്തമായതോടുകൂടി ഇരുമുന്നണികളും വല്ലാതെ ആശങ്കയിലാണ്. സ്ത്രീധനം കിട്ടിയപോലെ വര്‍ഷങ്ങളോളം കൈയില്‍ വെച്ച് വിജയിച്ച ചില മണ്ഡലങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജക മണ്ഡഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: