കോട്ടയം: ഇടതു-വലതു മുന്നണികള്‍ ദേശീയ ജനാധിപത്യസഖ്യത്തെ ഭയപ്പെടുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ പത്മനാഭന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ കോട്ടയം നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ ഇരുമുന്നണികള്‍ക്കും ആയില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധഃസ്ഥിതവിഭാഗത്തിന്റെ ഉന്നതി ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് യുഡിഎഫ് കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ത്തു. നെല്‍വയലുകള്‍ നിരത്തി. പുഴകള്‍ വറ്റി വരണ്ടു. അഴിമതികൊണ്ട് ജനംവീര്പ്പുമുട്ടുകയാണ്. മന്ത്രിമാരില്‍ ഭൂരിപക്ഷവും അഴിമതിയില്‍ ആണ്ടിരിക്കുകയാണ്.പാവപ്പെട്ടവന്റെ രക്തംകൊണ്ട് ചുവന്ന കൊടിയാണ് സിപിഎമ്മിന്റേത്. എതിര്‍ത്ത് സംസാരിക്കുന്നവരെ ഇല്ലായ്മചെയ്യുന്ന പ്രവര്‍ത്തനമാണ് ഇവരുടേത്. അഴിമതിയിലും ഇവര്‍ ഒട്ടും പിന്നിലല്ല. ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ പശ്ചിമബംഗാള്‍ ആവര്‍ത്തിക്കുകയാണ്. പരസ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇവര്‍ കേരളത്തില്‍ രഹസ്യധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്, എന്‍ഡിഎ കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്, ബിഡിജെഎസ് സംസ്ഥാന നേതാവ് എ.ജി. തങ്കപ്പന്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. രവീന്ദ്രന്, ടി.എന്‍. ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, നേതാക്കളായ ശാന്താറാം തോളൂര്‍, ശശിധരന്,ചന്ദ്രശേഖരന്, കുസുമാലയം ബാലകൃഷ്ണന്, പി.ജെ. ഹരികുമാര്‍, റീബാ വര്‍ക്കി, ബിനു ആര് വാര്യര്‍, ആര്.സാനു, ശശി.വി.എം, എസ്.രതീഷ്, വി.പി.മുകേഷ്, വിജയലക്ഷ്മി നാരായണന്, രമേശ് കല്ലില്‍, സുജാത സദന്, കെ.സി.സന്തോഷ് കുമാര്‍, നാസര്‍ റാവുത്തര്‍, പ്രവീണ്‍ ദിവാകരന്, പി.ജി.ബിജുകുമാര്‍, എസ്.രാധാകൃഷ്ണന്, രാജേഷ് ചെറിയമഠം, അനിത മോഹന്‍, രണരാജ്, ഷാജി തൈച്ചിറ, സുരേഷ് ശാന്തി, സൂരജ്, ഹരി കിഴക്കേക്കുറ്റ്, കെ.ആര്.ശശി, നന്ദന്, വിനു മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: