ലാത്തൂര്‍: മഹാരാഷ്ട്രയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ തീവ്രശ്രമം തുടരുന്നു. അഞ്ച് ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി രണ്ടാമത്തെ ട്രെയിന്‍ മഹാരാഷ്ട്രയിലെത്തി. വരള്‍ച്ച കാര്യമായി ബാധിച്ച മറാത്തയിലെ ലാത്തൂരിലാണ് 10 വാഗണുകളിലായി ജലമെത്തിച്ചത്. 350 കിലോമീറ്റര്‍ അകലെ നിന്നും 18 മണിക്കൂര്‍ യാത്ര ചെയ്താണ് വെള്ളമെത്തിക്കുന്നത്. ഒരു വാഗണില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഉള്‍ക്കൊള്ളുന്നത്.
വരള്‍ച്ച കനത്ത സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഈ മാസം എട്ടിനാണ് ജലവുമായി ആദ്യ ട്രെയിന്‍ മാറാത്തി മണ്ണില്‍ എത്തിയത്. വരള്‍ച്ചാ പ്രദേശത്ത് കുടിവെള്ളമെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അഭിനന്ദിച്ചുകൊണ്ട് ട്വിറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: