ഈരാറ്റുപേട്ട: വാടകയ്ക്കെടുത്ത കാറില്‍ കഞ്ചാവ് കൊണ്ടുവന്നമൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടയ്ക്കല്‍ കുന്നുപറമ്പില്‍ അജ്മല്‍(21), വില്പനക്കാരായ നടയ്ക്കല്‍ കളപ്പുരയ്ക്കല്‍ ടോണി(23) നടുപ്പറമ്പില്‍ ഷെമീര്‍(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരപ്പാന്കുഴിയില് ഷിയാസ്, ഇടത്തുംകുന്നേല്‍ നിയാസ് എന്നിവര്‍ ഓടി രക്ഷപെട്ടു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസിപി സുനീഷ് ബാബു, ഈരാറ്റപേട്ട സിഐ എസ്.എം റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സംഘത്തെ പിടികൂടിയത്. ഈരാറ്റുപേട്ടയില്‍ കഞ്ചാവ് എത്തിക്കുന്നതും വില്പന നടത്തുന്നതുമായ സംഘത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട പിഎച്ച്സിയ്ക്ക് സമീപത്തുനിന്നും വെള്ളിയാഴ്ച രാവിലെ ടോണിയെയും പിന്നീട് ഷെമീറിനെയും പിടികൂടിയത്. ഇവരില്‍ നിന്നും 100 ഗ്രാം വീതം കഞ്ചാവും പിടികൂടി. ഇവരുടെ മൊഴിനുസരിച്ചാണ് അജ്മല്‍ പിടിയിലായത്.
രാത്രി ഏഴുമണിയോടെ കഞ്ചാവുമായി എത്തുമെന്ന വിവരമനുസരിച്ച് പാലാ റോഡില്‍ കടുവാമൂഴിയില്‍ നിന്നാണ് അജ്മലിനെ പിടിച്ചത്. കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. പ്രതികള്‍ കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരായ ആര് രാജേഷ്, കെ..ബി സിബി എന്നിവര്‍ക്ക് പരുക്കേറ്റു. . സി.ഐ. എസ്.എം റിയാസ്, എസ്.ഐ. എം.ടി ഷാജി, എ.എസ്.ഐ. കെ.ജി രാംദാസ്, ബിജു, സന്തോഷ്, എന്‍.ജി ബിജു, ഷിബു, ജിനു, ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: