വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കോവളം ടി.എന്‍. സുരേഷിന്റെ കല്ലിയൂര്‍ പഞ്ചായത്തിലെ യാത്ര ജനസാന്നിധ്യം കൊണ്ട് വേറിട്ട അനുഭവമായി. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള കല്ലിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റത്തോടെ ഭരണം കൈപ്പിടിയിലാക്കുകയായിരുന്നു. അതു കൂടാതെ ബ്ലോക്ക് പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ നിന്നു തന്നെ ബിജെപിയുടെ ജന പിന്തുണ വ്യക്തമായിരുന്നു. കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ വികസനോന്മുഖമായ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെ ഭരണം മുന്നോട്ടു പോകുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാകാനുള്ള കൂടുതല്‍ വ്യത്യസ്ഥമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശിക നേതൃത്യം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമകരമായ വിവിധ പദ്ധതികള്‍ സാധാരണക്കാരനില്‍ എത്തിക്കാനുള്ള വിവിധങ്ങളായ പദ്ധതി
കളും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്.
ജനപ്രതിനിധികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടനവധി പേരാണ് സ്ഥാനാര്‍ത്ഥിയോടൊപ്പം വോട്ടര്‍മാരെ കാണാന്‍ ഉണ്ടായിരുന്നത്. വൃദ്ധരായവരും യുവാക്കളും വളരെ ആവേശപൂര്‍വ്വമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. തലയില്‍ കൈവച്ച് വിജയാശംസകള്‍ നേരാനും അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായത് വളരെ സന്തോഷപൂര്‍വ്വമാണ് മറ്റുള്ളവര്‍ കണ്ടു നിന്നത്. ഇവരുടെ അനുഗ്രഹം കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതായി സ്ഥാനാര്‍ത്ഥി പറഞ്ഞു.
വെങ്ങാനൂര്‍ പ്രദേശത്തും പ്രാവച്ചമ്പലം ഉള്‍പ്പെടെയുള്ള പ്രദേശത്തും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയിരുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് കൊടും ചൂടിലും ഈ മുന്‍ ഗുസ്തി ചാമ്പ്യന്‍.
ബിജെപി ജില്ലാ പ്രസിഡന്റെ അഡ്വ സുരേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്, മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കല്ലിയൂര്‍ പത്മകുമാര്‍, കൗണ്‍സിലര്‍ സന്തോഷ് കുമാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര് സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: