കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പ്രചരണരംഗത്ത് ബഹുദൂരം മുന്നിലെന്ന് പാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍. നിലവിലുള്ള സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും ഇടത്-വലത് മുന്നണികള്‍ക്ക് അങ്കലാപ്പും ഉണ്ടാക്കുന്നതാണെന്ന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യു. മധുസൂദനന് പറഞ്ഞു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സമാനതകളില്ലാത്ത വ്യക്തിപ്രഭാവം പ്രചാരണത്തില്‍ മുന്നേറാന്‍ നിര്ണയകമായിട്ടുണ്ട്. പാണ്ഡിത്യം, വലിയ ശിഷ്യസമ്പത്ത്, ലളിതമായ ജീവിത ശൈലി എന്നിവയെല്ലാം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. തലയെടുപ്പും കാര്യഗൗരവവുമുള്ള ഏക സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ ജനങ്ങള്‍ സ്വീകരിച്ചെന്ന് പകല്‍ പോലെ ഇതിനകം വ്യക്തമായിട്ടുണ്ടെന്ന് മധുസൂദനന് പറഞ്ഞു. മണ്ഡലത്തിലെ പൗരപ്രമുഖരെയും പ്രത്യേക പരിഗണന അര്ഹിക്കുന്നവരെയും ഇതിനകം സ്ഥാനാര്‍ത്ഥി നേരില്‍ കണ്ടു കഴിഞ്ഞു. വിവിധ മത-സാമൂഹിക സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. പൂര്‍ണ പിന്തുണയും സഹകരണവുമാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്ഥാനാര്‍ത്ഥിത്വം തൃപ്പൂണിത്തുറയിലെ രാഷ്ട്രീയ സമവാക്യങ്ങളിലും പൊതുതലത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസമാണ് ബി.ജെ.പി.ക്കുള്ളത്.ഇന്നലെ പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന് ഉദയംപേരൂര്‍ പരിപാലന ആശ്രമം സന്ദര്‍ശിച്ചു. മാനസിക വൈകല്യമുള്ള സ്ത്രീകള്‍ക്കായുള്ള ആശ്രമത്തിന് എല്ലാ സഹകരണവും പിന്തുണയും സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്തു. ആശ്രമത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ ഗ്രേസ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ സ്വീകരിച്ചു. എന്‍ഡിഎയുടെ തൃപ്പൂണിത്തുറ മണ്ഡലം ഓഫീസ് ഭാരവാഹികളായി ബിബിന്‍ പി.സി., പി.എല്‍. ബാബു, സീന സുരേഷ്, ബൈജു, സനല്‍ കുമാര്‍, അനില്‍കുമാര്‍, ഷൈല്‍ കുമാര്‍, യു. മധുസൂദനന്, ബൈജു. കെ.ടി. സന്തോഷ്, കെ.എസ്. സുഭീഷ്, കെ.ഡി. ദയാപരന്‍, സുരേഷ് ബാബു, സുരേഷ് കുമാര്‍, രതീഷ്, സത്യന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: