കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഏഴു ജില്ലകളിലെ 56 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഒരു കോടി 20 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടത്ത് ടി.എം.സി സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന് പണിമുടക്കിയതിനാല്‍ മാള്‍ഡ അടക്കം നാല് സ്ഥലങ്ങളില്‍ 20 മിനിട്ട് വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: