കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രം പൂജകള്‍ക്കായി വീണ്ടും തുറന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുണ്യാഹം, ശുദ്ധികലശം അടക്കമുള്ള കര്‍മങ്ങള്‍ നട തുറക്കലിന് മുന്നോടിയായി നടന്നു. നിരവധി ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയിരുന്നു.
ഉത്സവം കഴിഞ്ഞ് 7 ദിവസം അടച്ചിട്ടതിനു ശേഷമാണ് നട തുറന്നത്. 16 ദിവസം കഴിഞ്ഞ് ക്ഷേത്രം തുറന്നാല്‍ മതിയെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഇന്ന് നട തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 10നാണ് നാടിനെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ അപകടമുണ്ടായത്.
സംഭവത്തില്‍ 112 പേര് മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. 350ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളടക്കം 13 പേര് അറസ്റ്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: