കുണ്ടറ: കൊല്ലം-വെള്ളിമണ്‍ കെഎസ്ആര്‍ടിസി സ്റ്റേ ബസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ വലയുന്നു. വളരെയധികം ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന ഈ സ്റ്റേ ബസ് നിര്‍ത്തലാക്കിയതുവഴി കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടവും ഒപ്പം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയതല്ലാതെ മറ്റു പ്രയോജനം ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ച സമയം മുതലുള്ള ഈ സര്‍വീസ് നിര്‍ത്തലാക്കിയതിനു പിന്നില്‍ ചില തല്‍പ്പരകക്ഷികളുടെ ഗൂഡലക്ഷ്യമാണ്. കൊല്ലം ചിന്നക്കടയില്‍ നിന്നും രാത്രി 9.30ന് ശേഷമുള്ള ഏക ബസാണിത്. നിരവധി കച്ചവടസ്ഥാപനങ്ങളില്‍ മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സ്റ്റേ ബസ്. കൂടാതെ ട്രെയിനില്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്കു പോയി മടങ്ങിവരുന്നവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. അതിരാവിലെ 4.30ന് വെള്ളിമണില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതിനാല്‍ രാവിലെ ട്രെയിനില്‍ പോകുന്നവര്‍ക്കും മറ്റു ജോലിക്കു പോകുന്നവര്‍ക്കും ഇത് ഉപകരിക്കുമായിരുന്നു. ഈ സമയങ്ങളില്‍ സ്വകാര്യബസ് സര്‍വീസ് നടത്താത്തതിനാല്‍ കെഎസ്ആര്‍ടിസിയായിരുന്നു ഏക ആശ്രയം. അത് നിര്‍ത്തലാക്കിയതോടെ ജനം പെരുവഴിയിലായി.
വെള്ളിമണ്‍ കൊട്ടാരം അമ്പലത്തിനു മുന്നിലുള്ള സൊസൈറ്റി ഭരണസമിതിയുടെ ഒരു മുറിയിലായിരുന്നു കെഎസ്ആര്‍ടിസി കണ്ടക്ടക്കും ഡ്രൈവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ സൊസൈറ്റി ഭരണത്തിലെ മാറ്റം വന്നതോടെ അവര്‍ മുറികൊടുക്കാന്‍ തയ്യാറല്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഡ്രൈവറും കണ്ടക്ടറും മറ്റു മാര്‍ഗങ്ങള്‍ തേടണം.
സൗകര്യമില്ലാത്ത മുറിയും വെള്ളംകുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയുമാണ് പല ജീവനക്കാരെയും അകറ്റിയതെന്ന് അധികൃതര്‍ പറയുന്നു. എന്നിരുന്നാലും ജനങ്ങള്‍ക്ക് പ്രയോജനകരമായ ഈ സര്‍വീസ് എന്ത് ത്യാഗം സഹിച്ചും നടത്താന്‍ അവര്‍ തയ്യാറായിരുന്നു. പക്ഷേ, തലചായ്ക്കാനുള്ള മുറി കൂടി നഷ്ടമായതോടെ സര്‍വീസ് വേണ്ടെന്ന് വയ്ക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: