ന്യൂദല്‍ഹി: ഇന്തോനേഷ്യയില്‍ അറസ്റ്റിലായ അധോലോക രാജാവ് ഛോട്ടാ രാജനെതിരെ സിബിഐ മോക്ക കുറ്റം ചുമത്തി.
ഛോട്ടാ രാജനെതിരായ രണ്ട് കേസുകളിലാണ് മോക്ക ചുമത്തിയിരിക്കുന്നത്. വ്യവസായി അജയ് ഗോസാലിയ, അര്‍ഷദ് ഷെയ്ക് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഛോട്ടാ രാജനെതിരേ മോക്ക ചുമത്തിയിരിക്കുന്നത്.
2013ലായിരുന്നു സംഭവം. ഛോട്ടാ രാജന് ഏര്‍പ്പെടുത്തിയ കൊലയാളികള്‍ ഇവരെ വെടിവച്ചെങ്കിലും ഇരുവരും പരിക്കുകളോടെ രഷപ്പെട്ടു. നൈലേഷ് എന്നയാളില്‍നിന്ന് 20 ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും രാജനെതിരേ മോക്ക ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ ഛോട്ടാ രാജനെതിരേ 71 കേസുകളാണ് മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേവര്‍ഷം നവംബര്‍ ആറിന് ഭാരതത്തിലെത്തിച്ച രാജന് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: