ചെങ്ങന്നൂര്‍: വെടിക്കെട്ടും ആനയും അമ്പാരിയും ക്ഷേത്രാചാരങ്ങള്‍ക്ക് മാറ്റു കൂട്ടുവാനായി തുടങ്ങിയതാണെന്നും അത് നിഷേധിക്കുന്നത് ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് പിന്തിരിഞ്ഞ് നില്‍ക്കലാണെന്നും കേരള വിശ്വകര്‍മ്മ സഭ സംസ്ഥാനപ്രസിഡന്റ് അഡ്വ. പി. ആര്. ദേവദാസ് പറഞ്ഞു.
ക്ഷേത്രത്തില്‍ നിയന്ത്രണത്തിനു വിരുദ്ധമായി നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്ന അപകടം ഉണ്ടാകുന്നത് സ്വാഭാവികമല്ല. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നിയന്ത്രണ വിധേയമായി വെടിക്കെട്ടു നടത്താനും ആനകളെ എഴുന്നെള്ളിക്കാനും കഴിയുന്ന സാമൂഹ്യ സാഹചര്യം ഉണ്ടാക്കിയെടുക്കലാണ് വേണ്ടത്.
വെടിക്കെട്ട് ആകര്‍ഷകമാക്കാന്‍ സുരക്ഷിതമായി എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികാരികള്‍ നിശ്ചയിക്കണം. അതിനുപകരം അപകടമുണ്ടെന്നതിനാല് ആനയും അമ്പാരിയും വെടിക്കെട്ടും ഒന്നും വേണ്ട എന്ന നിലപാട് അപക്വവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവദാസ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി പി. പി. കൃഷ്ണന്, വര്‍ക്കിങ് പ്രസിഡന്റ് പി. വാമദേവന്, ട്രഷറര്‍ വി. രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി. നടേശന്, വി. രാജഗോപാല്‍, സെക്രട്ടറിമാരായ എന്‍. ശിവദാസന്‍ ആചാരി, ചിത്രാസ് സോമന്, കെ. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: