ആലപ്പുഴ: നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രിയെ നേരത്തേ കിട്ടിയിരുന്നുവെങ്കില്‍ ഭാരതം ലോകത്തിലെ ഒന്നാം ശക്തിയായി മാറുമായിരുന്നുവെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി. ദേശീയ ജനാധിപത്യ സഖ്യം അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്റെ തെരഞ്ഞെടുപ്പു കണ്വന്ഷന് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ കാലം കൊണ്ട് വിപ്ലവകരമായ മുന്നേറ്റമാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയത്. ഇത്തരത്തിലുള്ള വികസനം കേരള ജനത മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വന്‍ മുന്നേറ്റമാകും ദേശീയ ജനാധിപത്യ സഖ്യത്തിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. ദുരന്തഭൂമിയില്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ദുഖിതരെ സാന്ത്വനിപ്പിച്ച ഏതു പ്രധാനമന്ത്രിയാണ് നമുക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പാവങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കുകയാണ് ഇവിടുത്തെ ഭരണ പ്രതിപക്ഷങ്ങള്‍. മുപ്പത്താറുവര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം തൊഴിലാളികള്‍ക്ക് കൊടുത്ത ഉയര്‍ന്ന വേതനം നൂറ്റമ്പത് രൂപ ആയിരുന്നു.
ഇവിടെ ഉയര്ന്നകൂലിക്കായി സമരം ചെയ്തവരാണ് തങ്ങള്‍ ഭരണം നടത്തിയ സംസ്ഥാനത്ത് പാവങ്ങളെ മുഴുപ്പട്ടിണിക്കാരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ.സോമന്, വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ന്, എല്‍.പി. ജയചന്ദ്രന്, പിഎസ്പി ജില്ലാ ചെയര്മാന് ജോസുകുട്ടി ജോസ്, വി. ബാബുരാജ്, ബിഡിജെഎസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി, ബിഡിജെഎസ് മണ്ഡലം കണ്‍വീനര്‍ പ്രദീപ് അമൃതമഠം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: