പതിവായി രണ്ടു പത്രങ്ങള്‍ വായിക്കുന്ന ആളാണ് ഞാന്‍ അതിലൊന്ന് ജന്മഭൂമിയാണ്. മറ്റു പത്രങ്ങളില്‍ കാണുന്ന എല്ലാ വാര്‍ത്തകളും ജന്മഭൂമിയില് കാച്ചികുറുക്കിയ പൊന്നുപോലെ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ജന്മഭൂമി തന്നെ വായിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം എന്നു എടുത്തു പറഞ്ഞാല്‍ മറ്റു പത്രങ്ങള്‍ മോശമല്ല എന്നു കരുതുമല്ലൊ.
ജന്മഭൂമിയില് ഞാന്‍ കാണുന്ന അധിക പ്രത്യേകത അതിലെ സംസ്കൃതി ഉള്‍പ്പെട്ട നാലാം പേജാണ്. അതില്‍ അന്നന്നത്തെ നക്ഷത്രം, തിഥി നാളത്തെ പഞ്ചാംഗം അറിയുന്നതിനു പുറമെ പി.ഐ. ശങ്കരനാരായണന് മാഷിന്റെ ഗീത പഠിയ്ക്കാം കുട്ടികളേ എന്ന മുത്തച്ഛനും പേരക്കുട്ടികളായ ഉമയും ഉണ്ണിയും ചേര്‍ന്ന സംവാദങ്ങളും ആത്മീയതയിലേക്കു മനസ്സിനെ തുറക്കുന്ന അമൃതാനന്ദമയീ അമ്മയുടെ സാരോപദേശങ്ങളും സ്വാമി സുകുമാരാനന്ദയുടെ രാമായണ കഥാമൃതവും ഡോ. സുകുമാര്‍ കാനഡ എഴുതുന്ന ശ്രീമദ് ദേവീ ഭാഗവതവും ഭാഗവതാചാര്യന്‍ കാനപ്രം കേശവന് നമ്പൂതിരിയുടെ ഗീതാദര്‍ശനവും തരുന്ന അറിവിന്റെ വെളിച്ചം എടുത്തുപറയേണ്ടതാണ്.
ഓരോ മഹാത്മാക്കളും ധന്യമായ ജന്മഭൂമിയിലൂടെ നല്കുന്ന അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്. എല്ലാം വളരെ നന്നായി പ്രസിദ്ധീകരിക്കുന്ന ജന്മഭൂമി ദിനപത്രം ഓരോ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണെന്നും എന്റെ അഭിപ്രായം അറിയിക്കുന്നതില്‍ വളരെ സന്തോഷം. ജന്മഭൂമി പത്രം എന്നും നിലനില്ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ നന്മകള് ആശംസിച്ചുകൊണ്ട്.
എം. സുഷമ വാരിയര്‍, ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: