കുമളി: കേരള സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വേ ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ ഡോ. സജികുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന തുടങ്ങി. ജലസേചന വകുപ്പു ബോട്ട് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് സന്ദര്‍ശനം ആരംഭിച്ചത്.
സജി കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു രാവിലെ എട്ടരയ്ക്ക് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തേക്കു പോകാനായി തേക്കടി ബോട്ട് ലാന്‍ഡിങ്ങിലെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കേണ്ട ചുമതല സംസ്ഥാന ജലസേചന വകുപ്പിനാണ്. സന്ദര്‍ശന വിവരം ജലവിഭവ വകുപ്പിനെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ബോട്ട് സൗകര്യം ഒരുക്കിയിരുന്നില്ല.
ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇക്കാര്യം അന്വേഷിക്കുവാന്‍ എത്തിയില്ല. വകുപ്പിലെ രണ്ടു ഉദ്യോഗസ്ഥര്‍ എസ്.ഒ.ഐ സംഘവുമായി ചര്‍ച്ച നടത്തിയെങ്കിലും ബോട്ട് വിട്ടു നല്‍കിയില്ല. കൂടാതെ സംഘത്തെ തമിഴ്നാടിന്റെ ബോട്ടില്‍ ഇരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ബോട്ടില്‍ സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കാന്‍ തമിഴ്നാട് അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് മന്ത്രി പി.ജെ ജോസഫ് ഇടപെട്ടാണ് സംഘത്തിന് ബോട്ട് തരപ്പെടുത്തി കൊടുത്തത്.
പുതിയ അണക്കെട്ടു നിര്‍മിക്കുമ്പോള്‍ ഉയരുന്ന ജലനിരപ്പും വൃഷ്ടി പ്രദേശങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും പഠിക്കാനാണു കേരള സര്‍ക്കാര്‍ സര്‍വെ ഒഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: