കൊളംബൊ: ശ്രീലങ്കയുടെ ഇടംകൈയന്‍ സ്പിന്നര്‍ രംഗന ഹെറാത്ത് ഏകദിന, ട്വന്റി20 മത്സരങ്ങളോട് വിടപറഞ്ഞു. ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഹെറാത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തു നല്‍കിയെങ്കിലും, ഇന്നലെയാണ് അവര്‍ തീരുമാനം അംഗീകരിച്ചത്. ഏകദിന, ട്വന്റി20കളില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കാനാണ് പെട്ടെന്ന് തീരുമാനമെടുത്തതെന്നും അടുത്ത ലോകകപ്പുകള്‍ക്ക് ഇപ്പോഴെ തയാറെടുപ്പ് തുടങ്ങണമെന്നും ഹെറാത്ത് പറഞ്ഞു.
മുപ്പത്തിയെട്ടുകാരനായ രംഗന ഹെറാത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരു കാല്മുട്ടിനുമേറ്റ പരിക്കിനാല്‍ അസ്വസ്ഥനാണ്. ഏകദിന, ട്വന്റി20കളില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ മാത്രമേ താരം കളിക്കുന്നുള്ളു. 2014 ട്വന്റി20 ലോകകപ്പില്‍ ലങ്കയെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കു വഹിച്ചു ഹെറാത്ത്. ന്യൂസിലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത് ടീമിനെ മുന്നോട്ടു നയിച്ചു ഇടംകൈയന്‍ സ്പിന്നര്‍.
ഏഴുപത്തിയൊന്ന് ഏകദിനങ്ങളില്‍ 74 വിക്കറ്റും 17 ട്വന്റി20യില്‍ 18 വിക്കറ്റും സമ്പാദ്യം. എന്നാല്‍, 67 ടെസ്റ്റില്‍ 297 ഇരകളെ കണ്ടെത്തി ഹെറാത്ത്. 127 റണ്‍സിന് ഒമ്പത് വിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: